<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:georss="http://www.georss.org/georss" xmlns:geo="http://www.w3.org/2003/01/geo/wgs84_pos#" xmlns:media="http://search.yahoo.com/mrss/"
	>

<channel>
	<title>Seekebi's Blog</title>
	<atom:link href="http://seekebi.com/feed/" rel="self" type="application/rss+xml" />
	<link>http://seekebi.com</link>
	<description></description>
	<lastBuildDate>Thu, 17 Jun 2010 21:12:19 +0000</lastBuildDate>
	<language>ml</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.com/</generator>
<cloud domain='seekebi.com' port='80' path='/?rsscloud=notify' registerProcedure='' protocol='http-post' />
<image>
		<url>http://www.gravatar.com/blavatar/b8e7f41a8c87573aade931a305b7693e?s=96&#038;d=http://s2.wp.com/i/buttonw-com.png</url>
		<title>Seekebi's Blog</title>
		<link>http://seekebi.com</link>
	</image>
	<atom:link rel="search" type="application/opensearchdescription+xml" href="http://seekebi.com/osd.xml" title="Seekebi&#039;s Blog" />
	<atom:link rel='hub' href='http://seekebi.com/?pushpress=hub'/>
		<item>
		<title>നീ വ്യാഖ്യാനിക്കരുതു്!</title>
		<link>http://seekebi.com/2010/06/17/%e0%b4%a8%e0%b5%80-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b5%8d/</link>
		<comments>http://seekebi.com/2010/06/17/%e0%b4%a8%e0%b5%80-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b5%8d/#comments</comments>
		<pubDate>Thu, 17 Jun 2010 20:43:49 +0000</pubDate>
		<dc:creator>c.k.babu</dc:creator>
				<category><![CDATA[ഫിലോസഫി]]></category>
		<category><![CDATA[ലേഖനം]]></category>
		<category><![CDATA[വിറ്റ്ഗെന്‍സ്റ്റൈന്‍]]></category>

		<guid isPermaLink="false">http://seekebi.com/?p=1742</guid>
		<description><![CDATA[ജീവിതകാലത്തു് പ്രസിദ്ധീകരിച്ച തത്വചിന്താപരമായ ഒരേയൊരു ഗ്രന്ഥമായ Tractatus logico-philosophicus-ന്റെ മുഖവുരയിൽ ലുഡ്‌വിഗ്‌ വിറ്റ്‌ഗെൻസ്റ്റൈൻ എഴുതി: &#8220;ഈ പുസ്തകത്തിന്റെ മുഴുവൻ ആശയവും തുടരുന്ന ഏതാനും വാക്കുകളിൽ ഒതുക്കാം: പറയാൻ കഴിയുന്ന കാര്യങ്ങൾ വ്യക്തമായി പറയാനാവും, പറയാൻ കഴിയാത്തവയെപ്പറ്റി നമ്മൾ നിശബ്ദത പാലിക്കണം. അതിനാൽ ചിന്തകൾക്കു് &#8211; കൂടുതൽ ശരിയായി പറഞ്ഞാൽ, ചിന്തകൾക്കല്ല, ചിന്തകളുടെ പ്രകടനത്തിനു് &#8211; ഒരു &#8230; <a href="http://seekebi.com/2010/06/17/%e0%b4%a8%e0%b5%80-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b5%8d/">Continue reading <span class="meta-nav">&#8594;</span></a><img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&blog=7799849&post=1742&subd=seekebi&ref=&feed=1" />]]></description>
			<content:encoded><![CDATA[<p>ജീവിതകാലത്തു് പ്രസിദ്ധീകരിച്ച തത്വചിന്താപരമായ ഒരേയൊരു ഗ്രന്ഥമായ Tractatus logico-philosophicus-ന്റെ മുഖവുരയിൽ ലുഡ്‌വിഗ്‌ വിറ്റ്‌ഗെൻസ്റ്റൈൻ എഴുതി: &#8220;ഈ പുസ്തകത്തിന്റെ മുഴുവൻ ആശയവും തുടരുന്ന ഏതാനും വാക്കുകളിൽ ഒതുക്കാം: പറയാൻ കഴിയുന്ന കാര്യങ്ങൾ വ്യക്തമായി പറയാനാവും, പറയാൻ കഴിയാത്തവയെപ്പറ്റി നമ്മൾ നിശബ്ദത പാലിക്കണം. അതിനാൽ ചിന്തകൾക്കു് &#8211; കൂടുതൽ ശരിയായി പറഞ്ഞാൽ, ചിന്തകൾക്കല്ല, ചിന്തകളുടെ പ്രകടനത്തിനു് &#8211; ഒരു അതിര്‍വര ഇടുകയാണു് ഈ പുസ്തകത്തിന്റെ ലക്ഷ്യം: എങ്കിലും, ചിന്തകൾക്കു് ഒരു അതിര്‍വര ഇടാൻ കഴിയണമെങ്കിൽ ആ അതിര്‍വരയുടെ രണ്ടുവശവും ചിന്തിക്കാവുന്നവയാണു് എന്നു് നമ്മൾ കാണേണ്ടിയിരിക്കുന്നു (അതായതു്, ചിന്തിക്കാൻ കഴിയാത്തവയെപ്പറ്റി ചിന്തിക്കാൻ നമുക്കു് കഴിയേണ്ടിയിരിക്കുന്നു). അതുകൊണ്ടു്, ചിന്തകൾക്കു് ഒരു അതിര്‍വര ഇടാൻ ഭാഷയിൽ മാത്രമേ കഴിയൂ, ആ അതിര്‍വരക്കപ്പുറമുള്ളതു് അസംബന്ധമാണു്.&#8221;</p>
<p>ഫിലോസഫിയിൽ ഭാഷയുടെ പ്രസക്തി എന്താണു്? അവിടെ ഭാഷയുടെ ദുരുപയോഗം സംഭവിക്കുന്നുണ്ടോ? എന്താണു് ഫിലോസഫിയുടെ ജോലി? &#8230; തത്വചിന്തകർ ഇന്നുവരെ എഴുതിയതു് തെറ്റായിരുന്നില്ല, പക്ഷേ അർത്ഥശൂന്യമായിരുന്നു. അർത്ഥവത്തായ മറുപടികൾ ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത ചോദ്യങ്ങളെയാണു് അവർ തുടക്കം മുതലേ പിൻതുടർന്നിരുന്നതു് എന്നതാണു് അവരുടെ ചിന്തകൾ അർത്ഥശൂന്യമായിത്തീർന്നതിനു് കാരണം. ഭാഷയുടെ ലോജിക്ക്‌ അവർക്കു് മനസ്സിലായിരുന്നെങ്കിൽ അവരുടെ ആഴമേറിയ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ല എന്നവർ തിരിച്ചറിഞ്ഞേനെ! &#8230; പരമ്പരാഗത തത്വചിന്ത കുടികൊള്ളുന്നതു് ഭാഷയുടെ ലോജിക്കലായ ദുരുപയോഗത്തിലാണു്. സാദ്ധ്യമായ ഒരേയൊരു ഫിലോസഫി നിലകൊള്ളുന്നതു് അതിന്റെ സ്വന്തം അർത്ഥശൂന്യതയുടെ നിർണ്ണയപ്പെടുത്തലിലാണു്; കൃത്യമായി പറഞ്ഞാൽ അതിനുപോലും അതിനു് സാദ്ധ്യമല്ല. &#8220;തത്വചിന്തകരേക്കാൾ ഭ്രാന്തമായി ചിന്തിച്ചാലേ അവരുടെ പ്രശ്നങ്ങൾക്കു് പരിഹാരം കാണാനാവൂ.&#8221;</p>
<p>&#8220;ഒരുപക്ഷേ ഈ പുസ്തകം മനസ്സിലാക്കപ്പെടുന്നതു് അതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ചിന്തകളോ, ചുരുങ്ങിയപക്ഷം സമാനമായ ചിന്തകളോ മുൻപേതന്നെ ഉണ്ടായിട്ടുള്ള ഒരുവനാൽ മാത്രമായിരിക്കും. &#8211; അതുകൊണ്ടു് ഇതൊരു ടെക്സ്റ്റ്ബുക്കല്ല. &#8211; ഇതു് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കു് ആനന്ദദായകമാവുന്നുവെങ്കിൽ ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം നിറവേറി.&#8221;</p>
<p>1889-ൽ വിയന്നയിലെ ധനികനായ ഒരു യഹൂദ വ്യവസായിയുടെ മകനായി ജനിച്ച ലുഡ്‌വിഗ്‌ വിറ്റ്‌ഗെൻസ്റ്റൈൻ പലതുകൊണ്ടും അസാധാരണനായ ഒരു മനുഷ്യനായിരുന്നു. ഈ അസാധാരണത്വം സങ്കീർണ്ണമെന്നു് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ എന്നപോലെതന്നെ, വ്യക്തിപരമായ ജീവിതത്തിലുടനീളവും ദര്‍ശിക്കാനാവും. ബാല്യകാലം മുതൽ നിർഭാഗ്യവാൻ. സഹോദരങ്ങളുടെ ആത്മഹത്യ. വീട്ടിലിരുത്തി നൽകപ്പെട്ട കര്‍ശനമായ പ്രാഥമികവിദ്യാഭ്യാസം. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1906-ൽ ബെർലിനിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ്‌ പഠനം. 1908-ൽ മാഞ്ചെസ്റ്ററിലും 1912-ൽ കേംബ്രിഡ്ജിലും എത്തുന്ന വിറ്റ്‌ഗെൻസ്റ്റൈൻ എയ്രോഡൈനാമിക്സിൽ ചില പരീക്ഷണങ്ങൾ നടത്തുകയും ചില കണ്ടുപിടുത്തങ്ങൾക്കു് പേറ്റന്റ്‌ നേടുകയും ചെയ്യുന്നു. അവിടെവച്ചു് ബെര്‍ട്റാന്‍ഡ്‌ റസ്സലിനെയും G. E. Moore-നെയും പരിചയപ്പെടുന്നതോടൊപ്പം ഷൊപ്പൻഹവറുടെ &#8216;ലോകം &#8211; ഇച്ഛയും സങ്കൽപവും&#8217; എന്ന ആശയവുമായും ബന്ധപ്പെടുന്നു. റസ്സലുമായി ലോജിക്കിന്റെ പ്രശ്നങ്ങളെസംബന്ധിച്ചു് തീവ്രമായ ചർച്ചകൾ നടത്തുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ഒരിക്കൽ റസ്സലിനെഴുതി: &#8220;ഞാൻ മനുഷ്യൻ പോലുമല്ലെങ്കിൽ എനിക്കെങ്ങനെ ലൊജീഷ്യൻ ആവാനാവും? ആദ്യം ഞാൻ എന്നെത്തന്നെ ശുദ്ധീകരിക്കണം.&#8221; റസ്സൽ ഒരിക്കൽ പറഞ്ഞു: &#8220;വിറ്റ്‌ഗെൻസ്റ്റൈനെ പരിചയപ്പെടാൻ കഴിഞ്ഞതു് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ഒന്നാണു്.&#8221; പക്ഷേ, അധികം താമസിയാതെ യൂണിവേഴ്സിറ്റി ജീവിതം അസഹ്യമാവുന്ന വിറ്റ്‌ഗെൻസ്റ്റൈൻ യുദ്ധാരംഭത്തിനു് മുൻപുള്ള ഒരു വർഷം നോർവ്വേയിലെ ഏകാന്തമായ ഒരു കുടിലിൽ ചിലവഴിക്കുന്നു. അനന്തരാവകാശമായി ലഭിച്ച ലക്ഷങ്ങളുടെ മൂന്നിലൊന്നു് 1913-ൽ തന്നെ ഓസ്ട്രിയയിലെ നിർദ്ധനരായ കലാകാരന്മാർക്കു് ദാനം ചെയ്തിരുന്ന വിറ്റ്‌ഗെൻസ്റ്റൈൻ, രോഗം മൂലം യുദ്ധത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും, വോളന്ററി ആയി ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കുകയും ഓസ്ട്രിയൻ ആർട്ടിലറിക്കു് &#8216;പീരങ്കിസംഭാവന&#8217; നൽകുകയും ചെയ്യുന്നു.</p>
<p>യുദ്ധത്തിനിടയിൽ ഇറ്റലിയുടെ തടവിൽ അകപ്പെടുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ആ കാലഘട്ടത്തിൽ തന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സൃഷ്ടി &#8216;Logisch-philosophische Abhandlung&#8217; പൂർത്തീകരിക്കുന്നു. ആ ചെറുഗ്രന്ഥം &#8216;വായിക്കാൻ&#8217; സാധാരണഗതിയിൽ ഒരു മുഴുവൻ ദിവസം ആവശ്യമില്ല. പക്ഷേ, അതു് സംപ്രേഷണം ചെയ്യാൻ ശ്രമിക്കുന്ന ആശയങ്ങൾ ഒറ്റവായനയിലോ രണ്ടുവായനയിൽ പോലുമോ പൂർണ്ണമായി മനസ്സിലാക്കി എന്നു് ഒരുവൻ പറയുന്നുവെങ്കിൽ, അവൻ വായിക്കുക പോലും ചെയ്യാത്ത വിഷയത്തിൽ വാദപ്രതിവാദത്തിനു് ഇറങ്ങിപ്പുറപ്പെടാൻ മടിക്കാത്തവരുടെ തരത്തിൽ പെട്ട ഒരു മണ്ടനായിരിക്കുമെന്നു് നിസ്സംശയം പറയാം. കേംബ്രിഡ്ജിൽ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കായി ഒരു ഡോക്ടറൽ തീസിസ്‌ എന്ന രീതിയിൽ ബെര്‍ട്റാന്‍ഡ്‌ റസ്സലിനോടൊപ്പം ആ പ്രബന്ധം പരിശോധിച്ച G.E.Moore പറയുന്നതിങ്ങനെ: &#8220;ഇതൊരു ജീനിയസിന്റെ സൃഷ്ടിയായി ഞാൻ പരിഗണിക്കുന്നു. പക്ഷേ, എനിക്കു് പൂർണ്ണമായും തെറ്റു് പറ്റിയതാവുകയും, അതു് അത്തരമൊന്നല്ല എന്നു് വരികയും ചെയ്താൽ പോലും, ഒരു Ph.D. ബിരുദത്തിനു് ആവശ്യമായതിനേക്കാൾ വളരെ ഉയർന്ന നിലവാരമുള്ള ഒന്നാണതു്.&#8221; പരീക്ഷകരുടെ തോളിൽ തട്ടിക്കൊണ്ടു് വിറ്റ്‌ഗെൻസ്റ്റൈൻ പറഞ്ഞത്രെ: &#8220;Don&#8217;t worry, I know you will never understand it.&#8221; Logisch-philosophische Abhandlung എന്ന ജർമ്മൻ പേരിൽ എഴുതപ്പെട്ട ഒറിജിനലിനു് &#8216;Tractatus logico-philosophicus&#8217; എന്ന പേരു് നിർദ്ദേശിച്ചതു് G.E.Moore തന്നെ ആയിരുന്നു. അതിനാധാരമായതു് ബാറൂഹ്‌ സ്പിനോസയുടെ Tractatus Theologico-Politicus എന്ന സൃഷ്ടിയും. വേണമെന്നുള്ളവർക്കു് &#8216;Tractatus logico-philosophicus&#8217;-ന്റെ ഇംഗ്ലീഷ്‌ തർജ്ജമ <a href="http://www.gutenberg.org/files/5740/5740-h/5740-h.htm">ഇവിടെ</a> വായിക്കാം.</p>
<p>യുദ്ധാനന്തരം തീവ്രമായ ആന്തരിക പ്രതിസന്ധി നേരിടുന്ന വിറ്റ്‌ഗെൻസ്റ്റൈൻ ബാക്കിയുണ്ടായിരുന്ന സ്വത്തു് (സ്വാഭാവികമായും സമ്പന്നരായിരുന്ന) സഹോദരങ്ങൾക്കു് നൽകുകയും ഫിലോസഫി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും സംഗീതത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ഒരു പുസ്തകക്കടയിൽ സുവിശേഷങ്ങളെ സംബന്ധിച്ചു് ടോൾസ്റ്റോയ്‌ എഴുതിയ ഒരു പുസ്തകം കാണുന്ന വിറ്റ്‌ഗെൻസ്റ്റൈൻ അതിന്റെ വെളിച്ചത്തിൽ ഭാവിയിൽ ലളിതമായ ഒരു ജീവിതം നയിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ, &#8220;തുച്ഛമായ ശമ്പളത്തിൽ മാന്യമായി ജോലിചെയ്തു് മാന്യനായൊരു മനുഷ്യനായി ഒരിക്കൽ ചത്തൊടുങ്ങാൻ ആഗ്രഹിക്കുന്ന&#8221; വിറ്റ്‌ഗെൻസ്റ്റൈൻ 1920-ൽ ഓസ്ട്രിയയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകവൃത്തി സ്വീകരിക്കുന്നു. അവിടെ അങ്ങേയറ്റം ലളിതവും ഏകാന്തവും പിൻതിരിഞ്ഞതുമായ ഒരു ജീവിതം നയിച്ചിരുന്ന വിറ്റ്‌ഗെൻസ്റ്റൈന്റെ സാങ്കേതികപരിജ്ഞാനം ഗ്രാമത്തിലെ അല്ലറചില്ലറ റിപ്പയറുകൾക്കു് സഹായകമായിരുന്നതിനാൽ പൊതുവേ ജനസമ്മതനായിരുന്നെങ്കിലും, പുതിയ അധ്യാപനരീതികൾ പരീക്ഷിക്കുകയും, തന്റെ ജോലിയെ ആത്മാർത്ഥതയോടെ കാണുകയും ചെയ്തിരുന്ന വിറ്റ്‌ഗെൻസ്റ്റൈനു് സഹപ്രവർത്തകരുമായി പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ല. പഠിപ്പിക്കുന്ന കാര്യങ്ങളെ വേണ്ടവിധം ഉൾക്കൊള്ളാനാവാത്ത വിദ്യാർത്ഥികളോടുള്ള കര്‍ശനമായ നിലപാടും ശിക്ഷാരീതികളും ചില മാതാപിതാക്കളുടെ അപ്രീതിക്കു് കാരണവുമായി. ഏതാനും വർഷങ്ങൾക്കു് ശേഷം അധ്യാപനം ഉപേക്ഷിക്കുന്ന വിറ്റ്‌ഗെൻസ്റ്റൈൻ സന്യാസിമഠത്തിൽ ചേരുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെങ്കിലും, അവസാനം ഒരു മഠത്തിലെ പൂന്തോട്ടക്കാരന്റെ സഹായിയുടെ ജോലി സ്വീകരിക്കുന്നു. അവിടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഒരു മുറിയിലായിരുന്നു ഉറക്കം. പിന്നീടു് ആർക്കിടെക്ചറിലേക്കു് തിരിയുന്ന വിറ്റ്‌ഗെൻസ്റ്റൈൻ തന്റെ സഹോദരിക്കു് അന്നത്തെ ആധുനികരീതിയിലുള്ള ഒരു വീടു് ഡിസൈൻ ചെയ്തുകൊടുക്കുന്നു. ഒടുവിൽ, കൂട്ടുകാരുടെ നിർബന്ധത്തിനു് വഴങ്ങി വീണ്ടും കേംബ്രിഡ്ജിലേക്കു് മടങ്ങി ഡോക്ടറേറ്റ്‌ എടുത്തു് അവിടെ ലെക്ചറർ ആവുകയായിരുന്നു.</p>
<p>&#8220;നല്ലപോലെ കടന്നു് നടക്കാൻ പറ്റിയതും ബൃഹത്തായതുമായ വഴികളുടെ വലയിൽ ഭാഷ എല്ലാവർക്കും ഒരേപോലെ കെണികൾ തയ്യാറാക്കി വച്ചിട്ടുണ്ടു്. ഈ വഴികളിലൂടെ ഒരുവനു് പുറകെ മറ്റൊരുവൻ എന്നപോലെ മനുഷ്യർ പോകുന്നതു് നമുക്കു് കാണാം. ഒരുവൻ ഇപ്പോൾ എവിടെ വഴിതിരിയും, അല്ലെങ്കിൽ എവിടെ ഒരു വഴിത്തിരിവു് ശ്രദ്ധിക്കാതെ അവൻ യാത്ര തുടരും മുതലായ കാര്യങ്ങൾ നമുക്കു് കൃത്യമായി അറിയാനാവും. തെറ്റായ വഴികളിലേക്കു് തിരിയുന്ന എല്ലാ കവലകളിലും അപകടകരമായ ഇടങ്ങളെ ഒഴിവാക്കി കടന്നുപോകാൻ സഹായിക്കുന്ന തരത്തിൽ ബോർഡുകൾ സ്ഥാപിക്കാനാണു് ഞാൻ ശ്രമിക്കുന്നതു്.&#8221;</p>
<p>നിലനിൽക്കുന്ന വസ്തുതായാഥാർത്ഥ്യങ്ങളുടെ ആകെത്തുകയാണു് ലോകം. &#8230; വാചകങ്ങളുടെ ആകെത്തുകയാണു് ഭാഷ. ഭാഷയിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതും അല്ലാത്തതുമായവയുടെ അതിര്‍വരമ്പു് എവിടെയാണു്? യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ യഥാർത്ഥത്തിൽ പറയാൻ കഴിയുന്നവയെന്തെന്നും കഴിയാത്തവയെന്തെന്നും കണ്ടുപിടിക്കാനാണു് വിറ്റ്‌ഗെൻസ്റ്റൈൻ ശ്രമിക്കുന്നതു്. ബുദ്ധിപൂർവ്വകം എന്നു് വിളിക്കാവുന്ന വാചകങ്ങൾ പ്രകൃതിശാസ്ത്രപരമായ വാചകങ്ങൾ മാത്രമാണെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ അസഗ്നിദ്ധം പ്രഖ്യാപിക്കുന്നു. പക്ഷേ, അതുപോലുള്ള വാചകങ്ങൾ തന്റെ ട്രീറ്റിസിൽ ഇല്ല എന്ന വൈരുദ്ധ്യം വിറ്റ്‌ഗെൻസ്റ്റൈൻ സ്ഥിരീകരിച്ചുകൊണ്ടു് അംഗീകരിക്കുകയും ചെയ്യുന്നു. (തന്റെ സ്വന്തം അഭിപ്രായത്തിൽ) അർത്ഥശൂന്യമായ അതേ വാചകങ്ങൾ കൊണ്ടുതന്നെ മെറ്റഫിസിക്സ്‌ അർത്ഥശൂന്യമാണെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ വിശദീകരിക്കുന്നു. മിഥ്യയായ വാചകങ്ങളുടെ അർത്ഥശൂന്യത വായനക്കാരൻ തിരിച്ചറിയണമെന്നും, അങ്ങനെ അവയോടൊപ്പം പരമ്പരാഗത ഫിലോസഫിയുടെ അർത്ഥശൂന്യമായ മുഴുവൻ മിഥ്യാവാചകങ്ങളേയും പിൻതള്ളണമെന്നും തികച്ചും മൗലികമായ വിധത്തിൽ ആഹ്വാനം ചെയ്യുകയാണു് Tractatus ചെയ്യുന്നതു്. മുകളിലെത്തിയശേഷം വലിച്ചെറിയേണ്ടുന്ന ഒരു ഗോവണിപോലെയാണു് വായനക്കാരൻ ആ ചെറുപുസ്തകത്തിലെ വാചകങ്ങൾ ഉപയോഗിക്കേണ്ടതെന്നു് അവസാനം സൂചിപ്പിക്കപ്പെടുന്നു.</p>
<p>വിറ്റ്‌ഗെൻസ്റ്റൈന്റെ അഭിപ്രായത്തിൽ, പറയാവുന്നതെന്തെന്നു് വ്യക്തമാക്കുന്നതിലൂടെ ഫിലോസഫി പറയാനാവാത്തതിനെ സൂചിപ്പിക്കുകയാണു് ചെയ്യുന്നതു്. എഥിക്‌, എസ്തെറ്റിക്‌ എന്നിവ ആ നിഗൂഢതയിൽ പെടുന്നു. അവ വസ്തുതായാഥാർത്ഥ്യങ്ങളല്ല, എങ്കിലും അവ അതുവഴി സ്വയം പ്രദര്‍ശിപ്പിക്കുന്നു. സ്ഥലകാലങ്ങളിലെ ജീവിതം എന്ന പ്രഹേളികയുടെ ഉത്തരം സ്ഥിതി ചെയ്യുന്നതു് സ്ഥലകാലങ്ങൾക്കു് ബാഹ്യമായാണു്. &#8216;ഞാൻ&#8217; എന്ന നിഗൂഢത പോലെതന്നെ, കർത്താവു് (subject) ഈ ലോകത്തിന്റെ ഭാഗമല്ല, അതിന്റെ അതിർത്തിയാണു്. അതേസമയം, സബ്ജക്റ്റിന്റെ അസ്തിത്വം നിഗൂഢമെങ്കിലും വിറ്റ്‌ഗെൻസ്റ്റൈൻ അതൊരു തർക്കവിഷയമാക്കുന്നില്ല. ലോകത്തിന്റെ ആകെ അസ്തിത്വമാണു് നിഗൂഢത. ലോകം എങ്ങനെയാണു് എന്നതല്ല, &#8216;ലോകം ആണു്&#8217; എന്നതാണു് നിഗൂഢത (mystic). അതുപോലെതന്നെ, ലോകത്തിന്റെ &#8216;അർത്ഥം&#8217; കുടികൊള്ളുന്നതു് ലോകത്തിനു് ബാഹ്യമായാണു്.</p>
<p>ദൈവം എന്ന വാക്കു് വിറ്റ്‌ഗെൻസ്റ്റൈൻ ഉപയോഗിക്കുന്നതു് ലോകത്തിന്റെ അർത്ഥം എന്ന രീതിയിലാണു്. &#8220;ദൈവത്തിൽ വിശ്വസിക്കുക എന്നതു് ജീവിതത്തിന്റെ അർത്ഥം എന്ന ചോദ്യം മനസ്സിലാക്കലാണു്. ലോകത്തിലെ വസ്തുതായാഥാർത്ഥ്യങ്ങൾ കൊണ്ടു് എല്ലാമായില്ല എന്നു് വിശ്വസിക്കലാണതു്. ദൈവത്തിൽ വിശ്വസിക്കുക എന്നതു് ജീവിതത്തിനു് ഒരു അർത്ഥമുണ്ടെന്നു് മനസ്സിലാക്കലാണു്.&#8221; വിറ്റ്‌ഗെൻസ്റ്റൈന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, പ്രകൃതിശാസ്ത്രപരമായ, അതുകൊണ്ടുതന്നെ ബുദ്ധിപൂർവ്വകവുമായ വാക്കുകളിൽ ഒതുങ്ങാത്ത ദൈവം എന്ന നിഗൂഢപദം ലോകത്തിന്റെ അർത്ഥമായി മാറുന്നു. എങ്കിലും വിറ്റ്‌ഗെൻസ്റ്റൈൻ സംശയരഹിതമായി പ്രഖ്യാപിക്കുന്നു: &#8220;ലോകദൈവം എന്നതു് ദര്‍ശനീയയാഥാർത്ഥ്യങ്ങളിൽ കാണാനാവുന്നതല്ല. ദൈവം ലോകത്തിൽ വെളിപ്പെടുന്നില്ല. ലോകത്തിന്റെ, ലോകത്തിനു് ബാഹ്യമായ അർത്ഥമാണു് ദൈവം. എല്ലാം എങ്ങനെ പെരുമാറുന്നു എന്നതാണു് ദൈവം എന്നൊരു സൂചന മറ്റൊരിടത്തു് കാണാം. കൃത്യമായി പറഞ്ഞാൽ, അതൊന്നും ചിന്തിക്കാവുന്നതോ പറയാവുന്നതോ ആയ കാര്യങ്ങളല്ല. എങ്കിലും മനുഷ്യനു് അങ്ങനെയൊരു ദൈവത്തെ സങ്കൽപിക്കാം. (മനുഷ്യനു് അതിലൊക്കെ വളരെ വളരെ കൂടുതൽ കാര്യങ്ങൾ സങ്കൽപിക്കാൻ ആവുമെന്നു് വിറ്റ്‌ഗെൻസ്റ്റൈൻ എന്തുകൊണ്ടു് മനസ്സിലാക്കിയില്ല എന്നെനിക്കറിയില്ല.) &#8220;ഒരു പ്രത്യേക അർത്ഥത്തിൽ നമ്മൾ ആശ്രിതരാണു്. എന്തിൽ നിന്നാണോ നമ്മൾ ആശ്രിതരായിരിക്കുന്നതു്, അതിനെ നമുക്കു് ദൈവം എന്നു് വിളിക്കാം.&#8221; ആ അർത്ഥത്തിൽ ദൈവം എന്നതു് വിധിയോ അല്ലെങ്കിൽ തത്വത്തിൽ അതേ അർത്ഥം തന്നെ ആയ &#8211; നമ്മുടെ ഇച്ഛാശക്തിക്കു് അതീതമായ ലോകമോ ആവാം.</p>
<p>(ദൈവേഷ്ടമെന്നോ, ദൈവകോപമെന്നോ, വിധി എന്നോ, ഭാഗ്യമെന്നോ ഭാഗ്യദോഷമെന്നോ, സമാനമായ മറ്റെന്തു് പേരു് വേണമെങ്കിലുമോ വിളിക്കാവുന്ന മനുഷ്യജീവിതത്തിലെ അർത്ഥശൂന്യമായ ചില സ്റ്റാറ്റിസ്റ്റിക്കൽ യാഥാർത്ഥ്യങ്ങളെ ദൈവം എന്നു് പേരിട്ടു് വിളിക്കാൻ വിറ്റ്‌ഗെൻസ്റ്റൈൻ തീരുമാനിക്കുന്നതു് എന്തുകൊണ്ടാണെന്നും എനിക്കറിയില്ല. സ്വന്തം ജീവിതത്തിൽ അനേകം ആത്മഹത്യകൾ നേരിടേണ്ടിവന്നവനാണു് വിറ്റ്‌ഗെൻസ്റ്റൈൻ. അതിലൊന്നായിരുന്നു 1906-ൽ സംഭവിച്ച ലുഡ്‌വിഗ്‌ ബോൾട്‌സ്മാന്റെ ആത്മഹത്യ. ബോൾട്‌സ്മാന്റെ ലേഖനങ്ങളിൽ ആകൃഷ്ടനായ വിറ്റ്‌ഗെൻസ്റ്റൈൻ 1905-ൽ ആദ്ദേഹത്തിന്റെ കീഴിൽ ഫിസിക്സ്‌ പഠിക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലും സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സിലും മൗലികമായ കണ്ടുപിടുത്തങ്ങൾ നടത്തിയ ബോൾട്‌സ്മാനോടൊത്തു് സ്റ്റാറ്റിസ്റ്റിക്സ്‌ വേണ്ടവിധം പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തത്വചിന്തയെപ്പറ്റിയും ഭാഷയെപ്പറ്റിയും മനോഹരമായ വിശകലനങ്ങൾ നടത്തിയ വിറ്റ്‌ഗെൻസ്റ്റൈൻ ഇതുപോലൊരു നിഗമനത്തിൽ എത്തുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം.)</p>
<p>1935-ൽ റഷ്യ സന്ദര്‍ശിക്കുന്ന വിറ്റ്‌ഗെൻസ്റ്റൈൻ വീണ്ടും നോർവ്വേയിലെ തന്റെ കുടിലിലേക്കു് മടങ്ങുന്നു. അതിനുശേഷം അയർലണ്ടിൽ എത്തി ഡബ്ലിനിൽ വച്ചു് 1948-ൽ തന്റെ &#8216;തത്വചിന്താപരമായ പരിശോധനകൾ&#8217; (Philosophische Untersuchungen) പൂർത്തിയാക്കുന്നു. അതിൽ ഭാഷ ലോകത്തിന്റെ ഒരു പ്രതിബിംബമാണു് എന്ന, Tractatus-ൽ സ്വീകരിച്ച പഴയ നിലപാടിനോടു് വിറ്റ്‌ഗെൻസ്റ്റൈൻ വിടപറയുന്നു. ഇവിടെ സ്ഥിരമായി നിൽക്കുന്ന യാഥാർത്ഥ്യങ്ങളല്ല, പ്രവഹിക്കുന്ന സംഭവങ്ങളാണു് ഭാഷയെ പ്രകടിപ്പിക്കുന്നതു്. ഭാഷക്കു് കഴിയുന്നതെന്തെന്നു് കാണിച്ചുതരുന്നതു് അലസവും ലോജിക്കലുമായ വാചകഘടനകളല്ല, അതിന്റെ ഉപയോഗമാണു്. ഭാഷ പറയേണ്ടതെന്തെന്നു് അതിലേക്കു് കടന്നു് ചിന്തിക്കുകയല്ല, ഭാഷ പറയുന്നതെന്തെന്നു് കേൾക്കുകയാണു് വേണ്ടതു്. ഭാഷ എന്തായിരിക്കണം എന്നു് നിശ്ചയിച്ചുറപ്പിക്കുകയല്ല, ഭാഷ നമുക്കു് നൽകുന്നതെന്തെന്നു് ശ്രദ്ധിക്കുകയാണു് വേണ്ടതു്. അതായതു്: &#8220;ചിന്തിക്കരുതു്, പകരം നോക്കിക്കാണുക!&#8221; എന്നതു് വിറ്റ്‌ഗെൻസ്റ്റൈനെ സംബന്ധിച്ചു് ഒരു പതിനൊന്നാമത്തെ കൽപന പോലെയാണു്. അതിനെ അവഗണിക്കുന്നവൻ സ്വന്തം വ്യാഖ്യാനങ്ങൾക്കു് അവനെത്തന്നെ ഏൽപിച്ചുകൊടുക്കുന്നു. അവൻ യഥാർത്ഥത്തിൽ അവിടെ നടക്കുന്ന കളികൾ തന്നിൽ നിന്നും മറഞ്ഞിരിക്കുന്നവിധം വാക്കുകളെ സ്വയം നിർമ്മിച്ച മൂടുപടം അണിയിക്കുന്നു. നോക്കിക്കാണുന്നതിനും ചെവികൊടുക്കുന്നതിനും പകരം, ചിന്തിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവൻ ഭാഷയേയും അതുവഴി ഭാഷാപരമായി രചിക്കപ്പെട്ട യാഥാർത്ഥ്യങ്ങളേയും മറയിട്ടുമൂടി പുറത്താക്കുകയും നിന്നിടത്തുനിന്നും അനങ്ങാനാവാത്തവിധം ഉറച്ചുപോവുകയും ചെയ്യുന്നു. നമ്മൾ സ്വയം വയ്ക്കുന്ന കെണിയിൽ സ്ഥിരമായി വീണുപോകുന്നതു് വിറ്റ്‌ഗെൻസ്റ്റൈനെ സംബന്ധിച്ചു് തികച്ചും സാധാരണമായ ഒരു സംഗതിയാണു്. ഫിലോസഫിയിൽ എന്താണു് നീ ലക്ഷ്യമാക്കുന്നതു്? &#8211; ഈച്ചയെ അതു് കുടുങ്ങിയ ഈച്ചഗ്ലാസിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുക.&#8221;</p>
<p>&#8220;തത്വചിന്ത എന്നതു് നമ്മുടെ യുക്തിബോധത്തെ ഭാഷയുടെ ഉപകരണങ്ങൾ കൊണ്ടു് ആഭിചാരം ചെയ്യുന്നതിനെതിരായുള്ള ഒരു യുദ്ധമാണു്. നമ്മൾ നശിപ്പിക്കുന്നതു് വായുസൗധങ്ങൾ മാത്രമാണു്. അതുവഴി ഭാഷ നിന്നിരുന്ന അടിത്തറയെ സ്വതന്ത്രമാക്കുകയാണു് നമ്മൾ ചെയ്യുന്നതു്. എല്ലാ വ്യാഖ്യാനങ്ങളുടെയും സ്ഥാനം വിവരണം ഏറ്റെടുക്കണം. അവസാനം തത്വചിന്താപരമായ എല്ലാ പ്രശ്നങ്ങളും അപ്രത്യക്ഷമാവണം.&#8221; ഇതുപോലുള്ള പ്രസ്താവനകൾ വഴി ക്ലാസിക്കൽ ഫിലോസഫിയെ കഴുത്തിൽ കനമേറിയ കല്ലുകെട്ടി കടലിൽ താഴ്ത്തുകയായിരുന്നു വിറ്റ്‌ഗെൻസ്റ്റൈൻ.</p>
<p>വിറ്റ്‌ഗെൻസ്റ്റൈൻ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന അന്ത്യവാചകം: &#8220;Tell them I&#8217;ve had a wonderful life&#8221;.</p>
<p><strong>മേമ്പൊടി:</strong></p>
<p>മതതത്വചിന്താശിരോമണികൾ ദൈവത്തെപ്പറ്റി &#8220;ദൈവം മനുഷ്യന്റെ ചിന്താശേഷിക്കു് അതീതനാണു്&#8221;, &#8220;മനുഷ്യബുദ്ധിക്കു് അപ്രാപ്യനാണു്&#8221; മുതലായി വായിൽ തോന്നുന്നതു് മുഴുവൻ വിളിച്ചുപറയാറുണ്ടു്. ദൈവത്തെ &#8216;മനുഷ്യന്റെ ചിന്താശേഷിക്കു് അതീതൻ&#8217; എന്നു് വിശേഷിപ്പിക്കുന്ന മതചിന്തകനാവുകൾ ആടിയടങ്ങുന്നതിനു് മുൻപുതന്നെ അതേ നാവുകൊണ്ടു്, അതേ ദൈവത്തെപ്പറ്റി &#8216;ചിന്തിക്കുന്നു&#8217; എന്നും മറ്റും അവകാശപ്പെടുന്നുമുണ്ടു്. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ദൈവത്തെ അറിയാനാവില്ലത്രേ! പക്ഷേ <strong>എനിക്കു്, ഈ എനിക്കു്</strong> എന്റെ സർവ്വശക്തനായ ഏകദൈവത്തേയും മറ്റു് സകല വിഡ്ഢ്യാൻ ദൈവങ്ങളേയും നല്ലപോലെ അറിയുകയും ചെയ്യും! അതുകൊണ്ടു് തീർന്നില്ല! എന്റെ ദൈവത്തിനു് എന്നെപ്പറ്റിയും നല്ല അഭിപ്രായമാണു്. സ്വന്തം ദൈവത്തിന്റെ സന്നിധിയിൽ എത്തിപ്പെട്ടു് നിത്യമായി സുഖിക്കാനായി നിരപരാധികളെ ഏതോ ഒരു ദൈവജാതിയിലോ വർഗ്ഗത്തിലോ പെട്ട മറ്റേതോ ദൈവന്റെ പുരിയിലേക്കയക്കുന്ന കുമ്പളങ്ങാത്തലകളും, അവരുടെ ചെയ്തികളെ വേദവാക്യവ്യാഖ്യാനങ്ങൾ കൊണ്ടു് ന്യായീകരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്ന ആഗ്രഹപണ്ഡിതന്മാരുമൊക്കെ വേറേയും! ലോകത്തെസംബന്ധിച്ചും തന്നെസംബന്ധിച്ചും എന്തെങ്കിലും അറിയാൻ മനുഷ്യനു് ആകെയുള്ള മാർഗ്ഗം ഇന്ദ്രിയാനുഭവങ്ങളാണു് എന്ന യാഥാർത്ഥ്യബോധം ഇടയ്ക്കിടെയെങ്കിലും ഷൂവിനുള്ളിലെ മുള്ളൻകല്ലു് എന്നപോലെ അത്തരക്കാരെ കുത്തിനോവിച്ചു് അസ്വസ്ഥമാക്കുന്നുണ്ടു് എന്നതിനാലാവാം, ചിലർ അതീന്ദ്രിയജ്ഞാനം എന്ന മസ്തിഷ്കഭൂതത്തെ വരെ വ്യാഖ്യാനത്തിന്റെ സ്യൂട്ടും കോട്ടും കണ്ഠകോണകവും ധരിപ്പിച്ചു് കോർട്ടിലിറക്കി കോൾമയിർ കൊള്ളാറുമുണ്ടു്. വായിക്കാനും മനസ്സിലാക്കാനും അറിയാത്തവർക്കുവേണ്ടി കൽപനകളും സദാചാരസൂക്തങ്ങളും എഴുതി ഏൽപിക്കുമ്പോൾ അവയുടെ വ്യാഖ്യാതാക്കളായി വാചകമടികൊണ്ടു് മനുഷ്യരെ തമ്മിലടിപ്പിച്ചു് വയറുപിഴക്കുന്ന ശുഭ്രവസ്ത്രധാരികളായ കുറേ വിഷജന്തുക്കൾ രംഗപ്രവേശം ചെയ്യുമെന്നു് ദൈവംതമ്പുരാൻ അറിഞ്ഞില്ലെന്നുണ്ടോ? അതിനേക്കാൾ എത്രയോ ഭേദമായിരുന്നേനെ തനിക്കു് പറയാനുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള സാമാന്യബോധം നൽകി ആരംഭത്തിലേ മനുഷ്യരെ സൃഷ്ടിച്ചിരുന്നെങ്കിൽ! ഏതു് കോത്താഴത്തുകാരനും ഇടത്തോട്ടും വലത്തോട്ടും വ്യാഖ്യാനിക്കാൻ കഴിയുന്ന ചവറിനെയാണോ ബോധമുള്ള മനുഷ്യർ ദൈവവചനങ്ങൾ എന്നു് വിളിക്കേണ്ടതു്? ഒരു ദൈവത്തിന്റെ വചനങ്ങൾക്കു് ഒരായിരം വ്യാഖ്യാനങ്ങളും അവയോരോന്നും സ്വയം മനുഷ്യദൈവങ്ങളായി അവരോധിച്ചിരിക്കുന്ന വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാടിൽ ശാശ്വതസത്യങ്ങളുമാവുന്ന ഈ ലോകത്തിൽ ഒരു ഡമ്മി ദൈവമാവുന്നതിൽ ഭേദം രാജിവച്ചു് സ്വർഗ്ഗം കാലിയാക്കുന്നതാണെന്നു് തോന്നുന്നു. രാജിസംബന്ധമായി വല്ല ഉപദേശമോ, മാന്യത എന്നാൽ എന്തെന്നതിനെസംബന്ധിച്ചു് വല്ല ട്യൂഷനോ മറ്റോ വേണമെങ്കിൽ ജർമ്മൻ പ്രസിഡന്റായിരുന്ന ഹോര്‍സ്റ്റ്‌ ക്യോളറെ സമീപിച്ചാൽ മതി. </p>
<br />  <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/seekebi.wordpress.com/1742/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/seekebi.wordpress.com/1742/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/seekebi.wordpress.com/1742/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/seekebi.wordpress.com/1742/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/seekebi.wordpress.com/1742/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/seekebi.wordpress.com/1742/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/seekebi.wordpress.com/1742/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/seekebi.wordpress.com/1742/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/seekebi.wordpress.com/1742/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/seekebi.wordpress.com/1742/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&blog=7799849&post=1742&subd=seekebi&ref=&feed=1" />]]></content:encoded>
			<wfw:commentRss>http://seekebi.com/2010/06/17/%e0%b4%a8%e0%b5%80-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b5%8d/feed/</wfw:commentRss>
		<slash:comments>8</slash:comments>
	
		<media:content url="" medium="image">
			<media:title type="html">c.k.babu</media:title>
		</media:content>
	</item>
		<item>
		<title>ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!</title>
		<link>http://seekebi.com/2010/05/24/%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f/</link>
		<comments>http://seekebi.com/2010/05/24/%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f/#comments</comments>
		<pubDate>Mon, 24 May 2010 14:26:43 +0000</pubDate>
		<dc:creator>c.k.babu</dc:creator>
				<category><![CDATA[പലവക]]></category>
		<category><![CDATA[യുക്തിബോധം]]></category>
		<category><![CDATA[വിശ്വാസം]]></category>

		<guid isPermaLink="false">http://seekebi.com/?p=1731</guid>
		<description><![CDATA[യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ &#8216;യുക്തിവാദികൾ&#8217; എന്ന നെഗറ്റീവ്‌ ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന്റെ സ്വന്തം ശവക്കുഴിയിലാണു്. മനുഷ്യബുദ്ധിയുടെ വളർച്ചയുടെ ഉത്തുംഗതയെ അലങ്കരിക്കുന്ന പൊൻതൂവലാണു് ഇന്ദ്രിയാനുഭവങ്ങൾ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള ശേഷി. ആ ശേഷി അന്തിമമായ ഒരു അവസ്ഥയല്ല, നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഏതു് ദൈവത്തിന്റെ പേരിലായാലും, &#8230; <a href="http://seekebi.com/2010/05/24/%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f/">Continue reading <span class="meta-nav">&#8594;</span></a><img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&blog=7799849&post=1731&subd=seekebi&ref=&feed=1" />]]></description>
			<content:encoded><![CDATA[<p>യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ &#8216;യുക്തിവാദികൾ&#8217; എന്ന നെഗറ്റീവ്‌ ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന്റെ സ്വന്തം ശവക്കുഴിയിലാണു്.</p>
<p>മനുഷ്യബുദ്ധിയുടെ വളർച്ചയുടെ ഉത്തുംഗതയെ അലങ്കരിക്കുന്ന പൊൻതൂവലാണു് ഇന്ദ്രിയാനുഭവങ്ങൾ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള ശേഷി. ആ ശേഷി അന്തിമമായ ഒരു അവസ്ഥയല്ല, നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഏതു് ദൈവത്തിന്റെ പേരിലായാലും, ഏതു് ചെകുത്താന്റെ പേരിലായാലും, മനുഷ്യരാശിയെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ യുക്തിബോധത്തെ അവഹേളിക്കുന്നവന്റെ ബൗദ്ധിക അധമത്വത്തെ വിശേഷിപ്പിക്കാൻ മതിയായ വാക്കുകൾ ഭാഷയിൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. യുക്തിയുക്തമായി, കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമായി വസ്തുതകളെ കാണാനും അപഗ്രഥിക്കാനുമുള്ള ശേഷിയില്ലായിരുന്നെങ്കിൽ ശാസ്ത്രചിന്തതന്നെ സാദ്ധ്യമാവുമായിരുന്നില്ല. എത്രയോ വട്ടം പലരാൽ ആവർത്തിക്കപ്പെട്ടിട്ടും ചില തലച്ചോറുകളിൽ ഇതുവരെ കയറിപ്പറ്റാൻ കഴിയാത്ത ഒരു ലളിതയാഥാർത്ഥ്യമുണ്ടു്: ആധുനികമനുഷ്യൻ ഇന്നു് എവിടെ എത്തിനിൽക്കുന്നുവോ, അവിടേക്കു് അവനെ കൈപിടിച്ചു് നടത്തിയതു് അതുവരെ മനുഷ്യവർഗ്ഗത്തിനു് അജ്ഞാതമോ അപരിചിതമോ ആയ വഴികളിലൂടെ നടക്കാനുള്ള ധീരത കാണിച്ച ഏതാനും പ്രതിഭകളുടെ ഒറ്റപ്പെട്ട നൂതനചിന്തകളായിരുന്നു. സമൂഹത്തിൽ വേരുറച്ച നോമുകളിൽ നിന്നും (norms of society) വേറിട്ടുനിൽക്കുന്ന ചിന്തകൾക്കു് ഒരുവൻ നൽകേണ്ടിയിരുന്ന വില സ്വന്തം ജീവനായിരുന്ന ആ കാലഘട്ടത്തെ മാനവരാശി പിന്നിലാക്കിയിട്ടു് അധികനാളുകൾ ആയിട്ടില്ല. ആരു് അംഗീകരിച്ചാലും ഇല്ലെങ്കിലും, യാഥാസ്ഥിതികസമൂഹങ്ങളിൽ അതേ അവസ്ഥ ഇന്നും സജീവമായ ഒരു നഗ്നയാഥാർത്ഥ്യമായി നിലകൊള്ളുന്നുണ്ടു്. മനുഷ്യരെ അടിമമാനസരാക്കാൻ വേണ്ടി അടിച്ചേൽപിക്കപ്പെട്ട തത്വസംഹിതകളിൽ ആവേശം കൊള്ളുന്നതു് ഒരു യോഗ്യതയായി കരുതുന്ന ജന്മനാ മാസക്കിസ്റ്റുകൾ ആ അവസ്ഥയെ അനവരതം പാടിപ്പുകഴ്ത്തുന്നുമുണ്ടു്. ഇന്നത്തെ ബോധവത്കരിക്കപ്പെട്ട മനുഷ്യനെ അവനാക്കിത്തീർത്ത, മനുഷ്യജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർത്ത ശാസ്ത്രീയനേട്ടങ്ങൾക്കു് കാരണഭൂതമായ സ്വതന്ത്രചിന്തയെ തുടക്കത്തിലേതന്നെ ചിതാഗ്നിയിലേക്കു് തള്ളിയിട്ടു് നശിപ്പിക്കാൻ ശ്രമിച്ചതു് യുക്തിവാദികളായിരുന്നില്ല. അവർ ആരൊക്കെ ആയിരുന്നു എന്നു് ഇന്നും അറിയാത്തവരോടു് അതൊക്കെ വെളിപ്പെടുത്തിയിട്ടും വലിയ പ്രയോജനമൊന്നുമില്ല. അതിനാൽ ഞാനിവിടെ അതിനൊട്ടു് മുതിരുന്നുമില്ല. &#8220;സ്വാതന്ത്ര്യം സമത്വം സാഹോദര്യം&#8221; എന്ന ഫ്രഞ്ചു് വിപ്ലവത്തിന്റെ മുദ്രാവാക്യം മുഴങ്ങിയതു് ഏതെങ്കിലും വിശുദ്ധ ധൂപക്കുറ്റിയുടെ തിരുവായിൽ നിന്നായിരുന്നില്ല, മനുഷ്യന്റെ ചിന്താശേഷിയിൽ നിന്നായിരുന്നു എന്ന സത്യം സാമാന്യവിദ്യാഭ്യാസമുള്ള ഒരു വ്യക്തി അറിഞ്ഞിരിക്കണം, അതു് നിരുപാധികം അംഗീകരിക്കാൻ അവൻ തയ്യാറായിരിക്കണം.</p>
<p>തലച്ചോറിന്റെ പടിപടിയായുള്ള പരിണാമത്തിലൂടെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയിൽ മനുഷ്യബുദ്ധിയുടെ വളർച്ച, മുകളിൽ നിന്നോ താഴെ നിന്നോ ഏതെങ്കിലും ഒരു മായാവി ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും &#8216;തിരഞ്ഞെടുക്കപ്പെട്ട&#8217; മനുഷ്യർക്കു് ആരോരുമറിയാതെ പ്രത്യക്ഷപ്പെട്ടു് പൊതിക്കെട്ടായി ഏൽപിച്ചുകൊടുക്കുന്നതല്ല, ഏൽപിച്ചുകൊടുക്കാവുന്നതുമല്ല. അതുകൊണ്ടു്, അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നവരും, അതുപോലെതന്നെ അതു് പരമസത്യം എന്നു് മുഖവിലക്കെടുത്തു് നൂറ്റാണ്ടുകളിലൂടെ മനുഷ്യരെ കബളിപ്പിച്ചവരും, ഇന്നും കബളിപ്പിച്ചുകൊണ്ടിരിക്കുന്നവരും ചെയ്യുന്നതു്, സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രം സാദ്ധ്യമാവുന്ന മനുഷ്യബുദ്ധിയുടെ വളർച്ചയെ തടഞ്ഞുനിർത്തുന്ന സമൂഹദ്രോഹമാണു്. &#8220;എല്ലാം ദൈവം ഇറക്കിത്തന്ന എന്റെ കിത്താബിലുണ്ടു്, മറ്റൊന്നു് മനുഷ്യർക്കാവശ്യമില്ല&#8221; എന്ന സ്ഥിരം പല്ലവിയിലൂടെ അത്തരം ഷാർലറ്റനുകൾ മനുഷ്യരെ അന്ധമായ വിശ്വാസത്തിന്റെ തടവറകളിൽ തളച്ചിടാൻ വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തടവറക്കു് വെളിയിലും ഒരു ലോകമുണ്ടെന്നു് അറിയാൻ അനുവദിക്കാത്തിടത്തോളം ഏതൊരു തടവുകാരനെയും അവൻ സ്വതന്ത്രനാണെന്നു് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടില്ല. യുക്തിബോധം മനുഷ്യരെ നിർബന്ധമായും സ്വാഭാവികമായും സ്വതന്ത്രചിന്തയിലേക്കു് നയിക്കുമെന്നതിനാൽ യുക്തിപൂർവ്വമുള്ള ചിന്തയെ ഇവർ പ്രതിക്കൂട്ടിൽ കയറ്റുന്നു. യുക്തിയുക്തമായി ചിന്തിക്കുന്നവരെ എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട നിത്യശത്രുക്കളായി പ്രഖ്യാപിക്കുന്നു. അവർക്കു് &#8216;യുക്തിവാദികൾ&#8217; എന്ന പേരു് നൽകി ആ പേരിനു് ഒരു ആധുനികസമൂഹത്തിലും കാണാനാവാത്തവിധം നെഗറ്റീവ്‌ ആയ ഒരു ഇമേജും നൽകി, ദൈവത്തിന്റെ കാവൽപ്പടയാളികൾ എന്ന വ്യാജേന, മനുഷ്യമനസ്സിൽ തലമുറകളിലൂടെ വളർത്തിയെടുത്ത ഈശ്വരചിന്ത എന്ന ബലഹീനതയെ മുതലെടുത്തു്, യുക്തിചിന്ത എന്നതു് ദൈവദ്രോഹവും എതിർക്കപ്പേടേണ്ടതും ആണെന്ന ധാരണയുടെ മാരകവിഷം ഇവർ പൊതുസമൂഹത്തിൽ കുത്തിവയ്ക്കുന്നു. മനുഷ്യബുദ്ധിയുടെ യുക്തിയുക്തമായ ചോദ്യങ്ങൾക്കുമുന്നിൽ ഒളിച്ചോടേണ്ടി വരുന്ന ഒരു ദൈവത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുന്ന ഇവർ ഉത്തരം മുട്ടുമ്പോൾ അസഹിഷ്ണുതയുടെ ഭാഷയിൽ പ്രതികരിക്കാൻ നിർബന്ധിതരാവുന്നു. അതോടൊപ്പം, യുക്തിവാദികൾ അസഹിഷ്ണുക്കളാണെന്ന മുൻകൂർ ജാമ്യമെടുത്തു് തടി രക്ഷപെടുത്താനും ഇവർ വൃഥാ ശ്രമം നടത്തുന്നു. യുക്തിപൂർവ്വം വാദിക്കുന്നവരെ പ്രതിക്കൂട്ടിൽ കയറ്റുന്നതുവഴി ഇവർ ചെയ്യുന്നതു് തങ്ങൾ യുക്തിഹീനമായി വാദിക്കുന്നവരാണെന്നു് പെരുമ്പറകൊട്ടി വിളംബരം ചെയ്യുകയല്ലാതെ മറ്റെന്താണു്? യുക്തിഹീനതയോടു് യുക്തിചിന്തക്കു് എന്താണു് സംവദിക്കാനുള്ളതു്?</p>
<p>ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന രണ്ടു് മനുഷ്യർ തമ്മിൽ ഏഴാം നൂറ്റാണ്ടിനെപ്പറ്റിയും, ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റിയും, അവരുടെ വിശ്വാസങ്ങൾ അബദ്ധമായിരുന്നോ അല്ലയോ എന്നതിനെപ്പറ്റിയുമൊക്കെ ചർച്ച ചെയ്യുന്നതിനു് തടസ്സമൊന്നുമില്ല. അവർ രണ്ടുപേരും വിപരീത നിലപാടുകാരാണെങ്കിൽപ്പോലും അതുപോലൊരു ചർച്ച സാദ്ധ്യമാണു്. ഈ രണ്ടു് ലോകങ്ങളെപ്പറ്റിയും ഒരു ചർച്ചക്കു് വേണ്ട മിനിമം പരിജ്ഞാനം അവർ നേടിയിട്ടുണ്ടാവണം എന്നേയുള്ളു. പക്ഷേ, ഒരു ഏഴാം നൂറ്റാണ്ടുകാരനുമായി ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടുകാരനു് ഒരു ചർച്ച പോയിട്ടു് അർത്ഥപൂർവ്വമായ ഒരു സംഭാഷണം പോലും സാദ്ധ്യമാവില്ല. ഏഴാം നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ടു് ആധുനികചിന്തകളെ നേരിടാൻ ആവില്ലെന്നു് ഏഴാം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ എങ്ങനെ അറിയാൻ? അവന്റെ കാഴ്ചപ്പാടിൽ അവനാണു് ജ്ഞാനി. &#8220;ജപ്പാനിൽ ഞാൻ വലിയവൻ!&#8221; പോരെങ്കിൽ സ്വർഗ്ഗവും നരകവും കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു ദൈവവുമുണ്ടു് സഹായത്തിനു്! ഗ്രാമപ്രദേശങ്ങളിലെ വേലിയരികുകളിൽ നിത്യേനയെന്നോണം സംഭവിക്കുന്ന &#8220;നീ പോടീ, നീ വാടീ&#8221; രീതിയിലുള്ള &#8216;പെൺപടയെ&#8217; വെളിവുള്ള ആരും &#8216;ചർച്ച&#8217; എന്നു് വിളിക്കാറില്ല. മതസംവാദം എന്ന പേരിൽ ഇന്നു് ബ്ലോഗിൽ സംഭവിക്കുന്ന യുക്തിഹീനമായ തർക്കങ്ങളും മതങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും അതിനേക്കാൾ പരിഹാസ്യമായ ഒരു ചിത്രമാണു് പലപ്പോഴും കാഴ്ച വയ്ക്കുന്നതു്. എങ്കിൽത്തന്നെയും, അവനവന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടെന്നും, ഉണ്ടായിരിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നായ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചു് സ്വന്തം നിലപാടു് വ്യക്തമാക്കുന്നതിനും, ചർച്ച എന്ന പേരിൽ അരങ്ങേറുന്ന നാടകങ്ങൾ ദയനീയമാണെന്നു് വിളിച്ചുപറയുന്നതിനുമുള്ള അവകാശം മറ്റോരോരുത്തർക്കുമുണ്ടു്.</p>
<p>&#8216;വിശ്വാസവും അവിശ്വാസവും&#8217; തമ്മിലുള്ള വാദപ്രതിവാദങ്ങൾ ലോകത്തിലെ ഒരു പുതിയ പ്രതിഭാസമല്ല. പണ്ടൊക്കെ അഭിപ്രായങ്ങൾ ആധികാരികമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പുസ്തകങ്ങൾ എഴുതുകയായിരുന്നു എന്നതിനാൽ അതു് പരാമര്‍ശവിഷയം വിശദമായി പഠിച്ചവരുടെ മാത്രം മേഖലയായിരുന്നു. ഇന്നു് ഒരു ഗൂഗിൾ ID-യുള്ള ആർക്കും അഭിപ്രായപ്രകടനം നടത്താം. അതിനു് ലേഖനമായാലും മറ്റെന്തായാലും വായിച്ചുനോക്കണമെന്നുപോലും നിർബന്ധമില്ല. എഴുതുന്നവനെ/ളെപ്പറ്റിയുള്ള ഒരു ഏകദേശധാരണ ധാരാളം മതി വലിയവായിൽ ഒരു വാചകം കമന്റായി എഴുതാൻ. ബ്ലോഗിലെ മിക്കവാറും എല്ലാ ചർച്ചകളും ഈ രീതിയിലാണു് നടക്കുന്നതും. ആദ്യം കുറെ അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നു, ചോദ്യങ്ങളും ചൊല്ലുകളുമായി തർക്കത്തിന്റെ എല്ലുകടിച്ചു് പല്ലുകൊഴിയുമ്പോൾ അവർ പിൻവാങ്ങുന്നു. തുടർന്നു് പുതിയ നടന്മാർ രംഗത്തെത്തുന്നു. (ചില പഴയ നടന്മാർ പുതിയ നാമവുമായി തലയിൽ മുണ്ടിട്ടുകൊണ്ടു് തിരിച്ചുവരാറുമുണ്ടു്.) പല്ലുകൊഴിഞ്ഞു് പിൻവാങ്ങിയവർ ആലപിച്ച അതേ പല്ലവി വള്ളിപുള്ളിവ്യത്യാസമില്ലാതെ അവരും ആർഭാടമായി ആലപിക്കുന്നു. എപ്പോഴെങ്കിലും അവരും മടുത്തു് പിൻവാങ്ങുന്നു. ഈ നാടകം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഉദാഹരണങ്ങൾ തപ്പി അധികം അലയേണ്ട കാര്യമില്ല. ബ്ലോഗിൽ തന്നെയുണ്ടു് ആവശ്യത്തിലേറെ. അനുകൂലപക്ഷക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിൽ പരസ്പരം സ്തുതിഗീതങ്ങൾ പാടാനും, അന്യചിന്താഗതിക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിലും, &#8216;യുക്തിവാദി&#8217;കളുടെ ബ്ലോഗുകളിലും ഒന്നിനുപുറകെ ഒന്നായി കമന്റുകൾ എന്ന പേരിൽ അർത്ഥശൂന്യമായ ഗീർവ്വാണങ്ങൾ തട്ടിക്കൂട്ടാനും, അത്തരം അഭിപ്രായചാപിള്ളകൾ വിലപ്പോവില്ലെന്നുറപ്പാവുമ്പോൾ പരാജയം സമ്മതിക്കുന്നതിനുപകരം വ്യക്തിഹത്യയും തെറിയഭിഷേകവും തുടങ്ങാനുമായി ഓടിനടക്കുന്നവർ ആരൊക്കെയാണെന്നറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളും, മനുഷ്യനിന്ദയുമൊക്കെ അക്കമിട്ടു് ചൂണ്ടിക്കാണിച്ചാൽ പോലും അവയ്ക്കു് ലഭിക്കുന്ന മറുപടി ഒന്നുകിൽ അതുമായി പുലബന്ധം പോലുമില്ലാത്ത മറുചോദ്യങ്ങളോ, അല്ലെങ്കിൽ മറ്റു് മതഗ്രന്ഥങ്ങളിലെ പോരായ്മകളോ, അതുമല്ലെങ്കിൽ ഉരുണ്ടുകളിയോ ഒക്കെയാവും. സമയവും ക്ഷമയും ബാർബർഷോപ്പ്‌ മോഡൽ ചർച്ചകളിൽ താത്പര്യവുമുള്ളവർക്കു് സമയംകൊല്ലി എന്ന രീതിയിൽ പരീക്ഷിച്ചുനോക്കാവുന്ന ഒരു വ്യായാമം. അതിൽ കൂടിയ എന്തെങ്കിലുമൊരു വില ഇത്തരം മതസംവാദങ്ങൾക്കു് നൽകുന്നവരെപ്പറ്റി സഹതപിക്കാനേ കഴിയൂ. മതബ്ലോഗുകളിൽ പണ്ടൊക്കെ സദുദ്ദ്യേശത്തോടെ &#8216;ചർച്ചകളിൽ&#8217; പങ്കെടുത്തിരുന്ന യുക്തിവാദികളിലും നിഷ്പക്ഷമതികളിലുമൊക്കെപ്പെട്ടവരിൽ ആരുംതന്നെ ഇപ്പോൾ ആ ഭാഗത്തേക്കു് കാര്യമായ ശ്രദ്ധ ചെലുത്താറില്ല &#8211; അവരുടെ അപഹാസ്യമായ കുതർക്കങ്ങൾക്കു് കസ്റ്റമേഴ്സിനെ ചാക്കിട്ടുപിടിക്കാൻ &#8216;കടക്കണ്ണേറും&#8217;, പ്രകോപനവുമൊക്കെ മുറപോലെ ഇറക്കിക്കളിക്കുന്നുണ്ടെങ്കിലും. കാലഹരണപ്പെട്ടു് കസ്റ്റമേഴ്സ്‌ കുറയുമ്പോൾ വാസവദത്തമാരും ഇതേ തന്ത്രം പ്രയോഗിക്കാറുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, അവർ അതു് ചെയ്യുന്നതു് സർവ്വശക്തനെങ്കിലും വിശ്വാസികൾ മുലയൂട്ടിയില്ലെങ്കിൽ നിലനിൽക്കാൻ കഴിയാത്ത ഏതെങ്കിലുമൊരു മായാവിയെ രക്ഷപെടുത്താനല്ല, അവർക്കു് ജീവിക്കാനും അങ്ങനെ സ്വന്തം തടി രക്ഷപെടുത്താനും വേണ്ടിയാണു്. അതുകൊണ്ടുതന്നെ അതിനു് നീതീകരണവുമുണ്ടു്. അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിക്കാൻ മനുഷ്യന്റെ യുക്തിബോധത്തെ അവഹേളിക്കണമെന്നുണ്ടോ? മനുഷ്യകുലത്തിലെതന്നെ ഒരംഗത്തിനു് അൽപമെങ്കിലും ബോധമുണ്ടെങ്കിൽ മനുഷ്യബുദ്ധിയുടെ പണിയായുധമായ യുക്തിചിന്തയെ തള്ളിപ്പറയാനാവുമോ? അതുവഴി അവൻ തത്വത്തിൽ മനുഷ്യകുലത്തിൽ നിന്നുതന്നെ വിടവാങ്ങുകയല്ലേ ചെയ്യുന്നതു്?</p>
<p>തീവ്രമതവിശ്വാസികൾ എതിര്‍പക്ഷത്തിനു് നേരെ നടത്തുന്ന ഓരോ ആരോപണങ്ങളും ശ്രദ്ധിച്ചാൽ, അതു് അവരുടെ പ്രതിയോഗികളേക്കാൾ എല്ലാ അർത്ഥത്തിലും യോജിക്കുന്നതു് അവർക്കുതന്നെയാണെന്നു് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവനെ വ്യക്തിപരമായി ആക്രമിക്കാനല്ലാതെ, ഒരു മതഗ്രന്ഥത്തിലെ ഉള്ളടക്കം ആ ഗ്രന്ഥം ഒരിക്കലും ദൈവികമല്ല, മാനുഷികം മാത്രമേ അവാൻ കഴിയൂ എന്നു് തെളിയിക്കാനായി ഉന്നയിക്കപ്പെടുന്ന ഏതെങ്കിലുമൊരു വാദമുഖത്തിനു് സാമാന്യബോധത്തിനു് നിരക്കുന്നതായ ഒരു വിശദീകരണമോ എതിര്‍വാദമോ നൽകാൻ ഇതുവരെ ഇവർക്കു് കഴിഞ്ഞിട്ടില്ല എന്നതു് ഒരു വസ്തുതയാണു്. ഇതു് വെറുതെ പറയുന്നതല്ല എന്നതിനു് ബ്ലോഗിൽ നടന്ന &#8216;സംവാദങ്ങളുടെ&#8217; ഏതാനും ചില ഉദാഹരണങ്ങൾ: ശെരീഖ്‌ ഹൈദർ വെള്ളറക്കാടുമായി സൂരജ്‌ അടക്കം പലർ നടത്തിയ &#8216;സംവാദം&#8217;. (221 കമന്റുകളോടെ എങ്ങുമെത്താതെ അവസാനിച്ച ആ പോസ്റ്റിന്റെ ലിങ്ക്‌ <a href="http://malayalamtruth.blogspot.com/2008/04/blog-post_10.html">ഇവിടെ</a>. &#8220;ജബ്ബാർ മാഷ്‌ മുങ്ങുന്നേ&#8221; എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് സ്വയം മുങ്ങിയ ഫൈസൽ കൊണ്ടോട്ടിയെയും അതിലെ കമന്റുകളുടെ അവസാനഭാഗത്തു് കാണാം. ഫൈസൽ കുറെ നാളുകൾക്കു് ശേഷം കാളിദാസന്റെ ഒരു പോസ്റ്റിലൂടെ ഒരു രണ്ടാം വരവിനു് ശ്രമിച്ചതായി കണ്ടു. ശെരീഖ്‌ ഹൈദർ വെള്ളറക്കാടു് അതിനുശേഷം ഒരു ചെറിയ പോസ്റ്റിട്ടെങ്കിലും ഇപ്പോൾ ബ്ലോഗിൽ സജീവമല്ല. മറ്റേതെങ്കിലും ID-യിൽ പിന്നീട്‌ ഉയിർത്തെഴുന്നേറ്റോ എന്നതു് എന്റെ അറിവിനു് അതീതമാണു്.) ജബ്ബാർ മാഷ്‌ പല പോസ്റ്റുകളിലൂടെ പല ഇസ്ലാം വക്താക്കളുമായി നടത്തിയ &#8216;സംവാദങ്ങൾ&#8217;. കാളിദാസനുമായി ചില ആഗ്രഹപണ്ഡിതന്മാർ നടത്തിയതും (ശക്തി കുറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും) ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ &#8216;സംവാദങ്ങൾ&#8217;. ക്രൈസ്തവരുടെയും ഇസ്ലാമിന്റെയും ചില വക്താക്കൾ ഞാനുമായി ആരംഭിച്ച സംവാദം. ഇവയെല്ലാം വിശ്വാസി/അവിശ്വാസി വിഭാഗങ്ങൾ തമ്മിൽ അർത്ഥപൂർവ്വമായ ഒരു സംവാദം സാദ്ധ്യമാവില്ല എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണു്.</p>
<p>ഇതിനൊക്കെയും ശേഷം ഇപ്പോഴും ഇത്തരം ചർച്ചകൾ നടത്തുന്നവരോടു് എനിക്കൊന്നേ പറയാനുള്ളു: ഒരബദ്ധം മനുഷ്യനു് പറ്റാം. പക്ഷേ ഒരേ അബദ്ധം തന്നെ ഒൻപതു് പ്രാവശ്യം പറ്റാനായി നമ്മൾ നിന്നുകൊടുക്കരുതു്. അങ്ങോട്ടു് പറയുന്നതു് ശ്രദ്ധയോടെ വായിക്കാനുള്ള താത്പര്യമോ, ഇങ്ങാട്ടു് പറയുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു സംവാദം അർത്ഥശൂന്യമാണെന്നു് മനസ്സിലാക്കേണ്ടിവന്നതുകൊണ്ടു് കാലേകൂട്ടിത്തന്നെ അത്തരം സംവാദങ്ങളിൽ നിന്നു് ഞാൻ ഒഴിവാവുകയായിരുന്നു. അതുവഴി ഏറെ സമയം എനിക്കു് ലാഭിക്കാനുമായി. ഇന്നു് ഞാൻ ബ്ലോഗെഴുതുന്നതു് വഴിമദ്ധ്യേ ഞാൻ ശേഖരിച്ചതും ശേഖരിക്കേണ്ടിവന്നതുമായ അല്ലറ ചില്ലറക്കാര്യങ്ങൾ സമാനചിന്താഗതിക്കാരുമായി പങ്കുവയ്ക്കുന്നതിനു് മാത്രമാണു്. ഒന്നരയും രണ്ടും അതിൽ കൂടുതലും സഹസ്രാബ്ദങ്ങൾക്കു് മുൻപു് ജീവിക്കുന്നവരുമായി യാതൊരു വിധ തർക്കവും ഞാൻ ലക്ഷ്യമാക്കുന്നില്ല. അവർ പോകാൻ ആഗ്രഹിക്കുന്ന വഴികളെ ഞാൻ തടയുന്നുമില്ല. മേൽപ്പറഞ്ഞ പോസ്റ്റുകളിലൊക്കെ &#8216;ചർച്ച&#8217; എന്ന പേരിൽ അരങ്ങേറിയ ആഭാസങ്ങളിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്നു എന്നല്ലാതെ, യുക്തിപൂർവ്വമായ വാദമുഖങ്ങളിലൂടെ വസ്തുനിഷ്ഠമായി എന്തെങ്കിലുമൊരു കാര്യം അവതരിപ്പിക്കാൻ വിശ്വാസിപക്ഷത്തിനു് കഴിഞ്ഞില്ല എന്നതാണു് സത്യം. അവരൊഴികെ, ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത മറ്റു് വായനക്കാർക്കൊക്കെ അതു് മനസ്സിലാവുകയും ചെയ്തു.</p>
<p>ഇവരുടെ അസഭ്യങ്ങൾക്കു് അതേ നാണയത്തിൽ മറുപടി നൽകിയാൽ അതൊരു വലിയ ഇഷ്യൂ ആയി മാറും. കമന്റുകളിലൂടെ തെറി പറയാൻ ബ്ലോഗുടമ അനുവദിച്ചില്ലെങ്കിൽ തെറി പറയാനായി മാത്രം പുതിയ പോസ്റ്റുകൾ ഇട്ടു് തൃപ്തിയടയും. മലയാളം ബ്ലോഗുലോകം കേരളീയസമൂഹത്തിന്റെ ഒരു ചെറിയമാതൃകയല്ലാതെ മറ്റെന്തെങ്കിലും ആയിരിക്കണം എന്ന മോഹം അതിമോഹമല്ലേ ആവൂ? &#8220;വിമര്‍ശനവും തെറിയുമൊക്കെ നമ്മുടെ കുത്തകയാണു്&#8221; എന്നതാണു് കേരളത്തിലെ ഒരോ സാമൂഹികമേശവലിപ്പുകളുടെയും തത്വം. വിമര്‍ശിക്കുന്നവരെ ആശയപരമായി നേരിടാനുള്ള അറിവില്ലായ്മയും കഴിവുകേടും മൂലം, എതിര്‍ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തണമെന്നുവരെ അവരിൽ ചില എരിവേറിയ പണ്ഡിതർ പ്രഖ്യാപിച്ചുകളയും! എത്രയൊക്കെ ആയാലും, തീട്ടൂരം ഇറക്കുമ്പോഴേക്കും ചാടിപ്പുറപ്പെടുന്ന അവസ്ഥയിലേക്കു് ഭൂരിപക്ഷം മലയാളികളും ഇതുവരെ അധഃപതിച്ചിട്ടില്ല. എങ്കിലും ഒന്നു് ആഹ്വാനം ചെയ്തുനോക്കുന്നതുകൊണ്ടു് തെറ്റൊന്നുമില്ലല്ലോ! അവജ്ഞകൊണ്ടു് ആരും &#8216;ചർച്ചകളിലേക്കു്&#8217; ചെല്ലാതിരുന്നാൽ അതു് ഭയം കൊണ്ടാണെന്നോ, അല്ലെങ്കിൽ തോറ്റോടലാണെന്നോ ഒക്കെയാവും വ്യാഖ്യാനിക്കപ്പെടുക. കോടാനുകോടി മനുഷ്യർ ഇതിനോടകം ജീവിച്ചു് മരിച്ചതും, ഇപ്പോഴും ജീവിക്കുന്നതുമായ ഈ ലോകത്തിൽ, ഏതോ മരുഭൂമിയിൽ പോയി മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും, മുഹമ്മദിനു് പ്രത്യക്ഷപ്പെട്ട അല്ലാഹുവും അങ്ങനെ ചെയ്തതു് ഭയം കൊണ്ടോ, അതോ ആ ദൈവം/ദൈവങ്ങൾ നാണംകുണുങ്ങികൾ ആയതുകൊണ്ടോ? യഹോവയും അല്ലാഹുവും ഒന്നല്ല രണ്ടുപേരാണു് എന്നേതോ മതബ്ലോഗിൽ പണ്ടു് വായിച്ചതോർക്കുന്നു. അതുകൊണ്ടാണു് &#8216;ദൈവങ്ങൾ&#8217; എന്നുകൂടി ചേർത്തതു്. കഷ്ടമെന്നേ പറയാനുള്ളു, അന്ധവിശ്വാസികൾക്കു് (ഏതു് വിശ്വാസവും അന്ധവിശ്വാസമാണു്!) യുക്തിചിന്തയുടെ നേരെ എറിയാനുള്ള ആയുധങ്ങൾക്കെല്ലാം ബ്യൂമെറാങ്ങിന്റെ ആകൃതിയാണു്. അതുകൊണ്ടു് അവർ എയ്യുന്ന അമ്പുകളെല്ലാം കയ്യോടെ തിരിച്ചുവന്നു് അവരുടെ കണ്ണിൽത്തന്നെ കൊള്ളുന്നു!</p>
<p>കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും യുക്തിവാദികളാണത്രെ അസഹിഷ്ണുക്കൾ. യുക്തിവാദികളുടെ അസഹിഷ്ണുത മൂലമാണോ പാകിസ്ഥാനിൽ ഫെയ്സ്‌ ബുക്കും, യൂട്യൂബും, ട്വിറ്ററുമൊക്കെ നിരോധിച്ചതു് എന്നെനിക്കറിയില്ല. മതങ്ങൾ വിഭാവനം ചെയ്യുന്ന ദൈവരാജ്യമെന്നാൽ &#8220;തിരുവായ്ക്കെതിര്‍വായില്ല&#8221; എന്ന മാതിരി എതിർത്തൊരക്ഷരം ഉരിയാടാതെ മനുഷ്യർ &#8216;ഇരുത്തിയാൽ ഇരുത്തിയേടത്തിരിക്കുന്ന&#8217; സമത്വസുന്ദരശ്യാമളകോമളതയാണെന്നറിയാത്തവർക്കു് പാകിസ്ഥാന്റേതുപോലുള്ള രാഷ്ട്രീയ ഇടപെടലുകളും, നിരോധന നടപടികളും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. &#8220;ഞാൻ പറയുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടു്&#8221; &#8211; അതാണു് മതങ്ങളുടെ വ്യാഖ്യാനപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിർവചനം. ഭാരതത്തിലും പാകിസ്ഥാൻ മാതൃകയിൽ ഒരു മതാധിപത്യവ്യവസ്ഥിതി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നെനിക്കു് തോന്നുന്നു. അങ്ങനെവന്നാൽ ഇവിടെയും ട്വിറ്ററും യൂട്യൂബുമൊക്കെ ഒരു കൊച്ചുവെളുപ്പാൻകാലത്തു് ഏകപക്ഷീയമായി നിരോധിക്കപ്പെടും. മനുഷ്യർ ഒരച്ചിലുണ്ടാക്കിയ പത്മാസനപാവകളായി മാറും. അപ്പോൾ ഭാരതത്തിലും എല്ലാവർക്കും ഒരേ മതവും ഒരേ ദൈവവും ഒരേ വിശ്വാസവും ഒരേ അഭിപ്രായവും ഒരേ വസ്ത്രധാരണവും ഒരേ വിയർപ്പുഗന്ധവും ആയിരിക്കുമെന്നതിനാൽ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തികളോ അവരുടെ ബ്ലോഗുകളോ ഒന്നും ഉണ്ടാവുകയില്ല. തന്മൂലം, അവരുടെയൊക്കെ വാദഗതികളെ കുത്തിയിരുന്നു് &#8216;കണ്ടിക്കാനായി&#8217; മതബ്ലോഗുകൾ തുടങ്ങേണ്ട ആവശ്യവുമില്ല. അങ്ങനെ, മനുഷ്യർക്കു് സദാചാരവിരുദ്ധവും പൈശാചികസൃഷ്ടിയുമായ ആധുനികസാങ്കേതികത്വങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി സമയം നഷ്ടപ്പെടുത്താതെ പ്രാർത്ഥനയിലും ധ്യാനത്തിലും തീർത്ഥാടനത്തിലും മുഴുകി ജീവിച്ചു് സായൂജ്യമടയാം, ചത്തു് സ്വർഗ്ഗം പൂകാം. നരകത്തിൽ ഒരൊറ്റ ഭാരതീയനെ മഷിയിട്ടു് നോക്കിയാൽ പോലും കാണാനുണ്ടാവില്ല. അതിൽ കൂടുതൽ എന്തോന്നു് ജീവിതസൗഭാഗ്യം?</p>
<p>നിങ്ങൾ കേട്ടില്ലേ? യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നവരും അതുകൊണ്ടുതന്നെ വിശ്വാസി-സ്റ്റാറ്റിസ്റ്റിക്സ്‌ പ്രകാരം മന്ദബുദ്ധികളായിരിക്കേണ്ടവരുമായ ഏതോ കുറേ ശാസ്ത്രജ്ഞർ മനുഷ്യനിർമ്മിതമായ DNA ഉപയോഗിച്ചു് ഒരു ജീവിക്കുന്ന സെൽ സൃഷ്ടിച്ചത്രെ! ഇതുകേട്ടാൽ ഒരു പക്കാ വിശ്വാസി എന്തുപറയുമെന്നുകരുതി? &#8220;ഹാ ഹാ ഹാ! ഇതാണോ ഇത്ര വലിയ ഒരു കാര്യം? പറ്റുമെങ്കിൽ ഒരു ഞാഞ്ഞൂലിനെ സൃഷ്ടിച്ചു് കാണിക്കൂ!&#8221; അതേസമയം, ദൈവത്തെ പ്രപഞ്ചസൃഷ്ടിയുടെ ഹോൾസെയിൽ വ്യാപാരി ആയി വാഴിച്ചു് ആ ദൈവത്തിന്റെ റീട്ടെയിൽ വ്യാപാരികളായി വിശ്വാസികളുടെ മുതുകത്തു് കയറിയിരുന്നു് വാഴുന്നവർ പണ്ടായിരുന്നെങ്കിൽ കയ്യോടെ സാമാന്യത്തിൽ ഭേദപ്പെട്ട ഒരു ചിതയൊരുക്കുവാൻ വിനീതവിധേയരായ അനുയായികൾക്കു് കൽപന കൊടുത്തേനെ. ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലാത്തതിനാൽ അവർക്കു് ചില നീക്കുപോക്കുകളും താക്കീതുകളുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു: &#8220;ഹേ ഹേ ഹേ! കളിയൊക്കെ കൊള്ളാം പക്ഷേങ്കി കളി കാര്യമാവരുതു്. പറഞ്ഞില്ലാന്നു് വേണ്ട. ഞങ്ങടെ കഞ്ഞിയിൽ പാറ്റയെ വീഴിച്ചാലും കൃത്രിമജീവിയെ മാത്രം വീഴിക്കരുതു്&#8221;.</p>
<p>ഏതായാലും, കത്തോലിക്കാസഭയിൽ, ചുരുങ്ങിയപക്ഷം വത്തിക്കാനിലെ ചില തലകളിലെങ്കിലും ബോധോദയത്തിന്റെ ആദ്യകിരണങ്ങൾ പതിയാൻ തുടങ്ങുന്നു എന്നതു് ആശ്വാസദായകമാണു്. ഒരു അൻപതു് കൊല്ലങ്ങൾ കഴിയുമ്പോഴേക്കും അവർ ഇന്നത്തെ മനുഷ്യരുടെ ബൗദ്ധികനിലവാരത്തിൽ എത്തിക്കൂടായ്കയില്ല. അതേസമയം, ഇന്നത്തെ ഇസ്ലാം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, കത്തോലിക്കാസഭയെ അപേക്ഷിച്ചു്, ചുരുങ്ങിയതു് ഒരു ഇരുന്നൂറു് വർഷങ്ങൾക്കെങ്കിലും പുറകിലാണെന്നതിനാലും, ഇസ്ലാമിനെ അതിലും പുറകിലേക്കു് ഓടിക്കാനുള്ള ശ്രമങ്ങൾ അവരുടെ പക്ഷത്തുനിന്നുതന്നെ തകൃതിയായി നടക്കുന്നുണ്ടെന്നതിനാലും, അവിടെ ബോധവത്കരണത്തിന്റെ പ്രകാശരശ്മികൾ കാണാൻ വരാനിരിക്കുന്ന ഏറെ തലമുറകൾക്കു് ഭാഗ്യമുണ്ടാവണമെന്നില്ല. അതുകൊണ്ടു്, ഏതാനും വർഷങ്ങൾക്കോ ദശകങ്ങൾക്കോ ശേഷം ഒരു മനുഷ്യജീവിയെത്തന്നെ സൃഷ്ടിക്കുന്നതിൽ ശാസ്ത്രം വിജയിച്ചു എന്നു് കരുതൂ. അപ്പോൾ മതബ്ലോഗുകളിൽ വായിക്കാം: &#8220;പറ്റുമെങ്കിൽ ഞങ്ങടെ സർവ്വശക്തനായ ദൈവം പടച്ചതുപോലെ പശമണ്ണു് കുഴച്ചു് മനുഷ്യനെ സൃഷ്ടിച്ചുകാണിക്കൂ!&#8221; അതാണു് വിശ്വാസി! പൂച്ചയെ മുകളിലേക്കു് എറിഞ്ഞാൽ നാലുകാലിൽ കുത്തിയേ താഴെയെത്തൂ എന്നതിനാൽ എറിഞ്ഞവനെ കണ്ണിറുക്കിനോക്കി ചൂളമടിക്കാനുള്ള അർഹത പൂച്ചക്കുണ്ടു്. അതേസമയം വിശ്വാസി അവന്റെ നിലപാടുകളുമായി മുതുകുകുത്തി വീണു് നടുവൊടിഞ്ഞു് കിടന്നകിടപ്പിൽ കിടക്കുകയാണെങ്കിലും താൻ വീണതു് നാലുകാലിലായിരുന്നു എന്നാവും അവകാശപ്പെടുക. അതാണു് സാക്ഷാൽ വിശ്വാസി!</p>
<p>ഈ ലോകത്തിൽ കോടിക്കണക്കിനാളുകൾ പുകവലിക്കുന്നവരാണു്. പുകവലി ലംഗ്‌ ക്യാൻസർ ഉണ്ടാവാൻ കാരണമാവാമെന്നും, അതൊരു മാരകമായ രോഗമാണെന്നും പുകവലിക്കുന്നവർ അടക്കം മിക്കവാറും എല്ലാ മനുഷ്യർക്കുമറിയാം. പോരെങ്കിൽ പല രാജ്യങ്ങളിലും സിഗററ്റ്‌ പാക്കറ്റുകളിൽ പുകവലി മാരകമാണെന്നും, കുഞ്ഞുങ്ങൾ സിഗററ്റിന്റെ പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നുമൊക്കെ വലിയ അക്ഷരങ്ങളിൽത്തന്നെ എഴുതി വച്ചിട്ടുമുണ്ടു്. പുകവലിക്കുന്നവർ ഓരോ സിഗററ്റ്‌ പുറത്തെടുക്കുമ്പോഴും ഈ താക്കീതുകൾ കാണുന്നുമുണ്ടു്. എങ്കിലും അവർ തുടർന്നും പുകവലിക്കുന്നു! കോടിക്കണക്കിനാളുകൾ പുകവലി നിർത്താതെ ഇപ്പോഴും തുടരുന്നു എന്നതു് പുകവലിയുടെ ന്യായീകരണമാണു് എന്നൊരുവൻ വാദിക്കുന്നതുപോലെയാണു് കോടിക്കണക്കിനു് മനുഷ്യർ ദൈവവിശ്വാസികളായിരിക്കുന്നതു് ദൈവവിശ്വാസത്തിന്റെ നീതീകരണമായും അതുവഴി ദൈവാസ്തിത്വത്തിന്റെ തെളിവായും ഒരുവൻ വാദിക്കുന്നതു്. പുകവലിയും മദ്യപാനവും ചൂതുകളികളുമെല്ലാം അഡിക്ഷനാണു്. ഒരു പരിധി ലംഘിച്ചാൽ ചികിത്സകൊണ്ടു് മാത്രം മാറ്റാൻ കഴിയുന്ന രോഗങ്ങളാണു് അവയെല്ലാം. അത്തരം ചികിത്സയുടെ വിജയസാദ്ധ്യതയിൽ ആ വ്യക്തിയുടെ ആത്മനിയന്ത്രണശേഷി നല്ലൊരു പങ്കു് വഹിക്കുന്നുമുണ്ടു്. ദൈവവിശ്വാസവും ഒരു അഡിക്ഷൻ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഒരു പരിധി ലംഘിച്ചാൽ ഭ്രാന്തായി മാറുന്ന അഡിക്ഷൻ. നിരപരാധികളെയും, സ്വന്തം മക്കളേയും അടുത്ത കുടുംബാംഗങ്ങളേയും പോലും നിർദ്ദയം കൊല്ലാൻ മടിയില്ലാതാക്കുന്ന മാനസികാവസ്ഥയിലേക്കു് മനുഷ്യനെ എത്തിച്ചേക്കാവുന്ന ദൈവ/മതവിശ്വാസഭ്രാന്തു്. ക്രിമിനോളജിയിൽ അതിനുള്ള ഉദാഹരണങ്ങൾ ധാരാളം. അതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ദൈവകൽപന തങ്ങൾക്കു് ലഭിച്ചതു് സ്വപ്നത്തിലൂടെയോ വെളിപാടിലൂടെയോ ഒക്കെയാണെന്നാണു് ചോദ്യം ചെയ്യുമ്പോൾ അത്തരം കുറ്റവാളികളും നൽകുന്ന മറുപടി. ദൈവം മരുഭൂമികളിൽ മാത്രമല്ല വെളിപെടാറുള്ളതു് എന്നു് സാരം.</p>
<p>സാധാരണഗതിയിൽ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും വിശ്വസിക്കാനോ ചെയ്യാനോ തയ്യാറാവാത്ത ഒരു കാര്യം, അതു് ദൈവം കൽപിച്ചതാണെന്നു് വരുത്താനായാൽ, അതു് നിരുപാധികം വിശ്വസിക്കാനും അക്ഷരം പ്രതി അനുസരിക്കാനും, അതു് അഭിമാനകരമായ ഒരു കാര്യമായാലെന്നപോലെ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കാനും ചിന്താശേഷിയില്ലാത്ത മനുഷ്യർ മടിക്കാറില്ല. ചേലാകർമ്മം എന്ന ദൈവകൽപന ഉദാഹരണമായി എടുക്കാം. അതൊരു ദൈവകൽപന ആണെന്നു് തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടാതിരുന്നെങ്കിലോ, അല്ലെങ്കിൽ, അതു് ഇഷ്ടമുള്ളവർക്കു്, വേണമെങ്കിൽ മാത്രം, ചെയ്യാവുന്ന ഒരു ഓപ്ഷൻ ആയിരുന്നെങ്കിലോ അതുപോലൊരു ഏർപ്പാടു് ചെയ്യാൻ തയ്യാറാവുന്നവരുടെ എണ്ണം കൽപന ലഭിച്ചു് അധികം താമസിയാതെതന്നെ പൂജ്യമായിത്തീർന്നേനെ. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതുപോലൊരു കർമ്മം ആചരിക്കാത്തവരാണു് എന്നുകൂടി ഇതിനോടു് ചേർത്തു് വായിക്കുക. ദൈവനാമത്തിൽ ആചരിക്കപ്പെട്ടാൽ ഏതു് ഭ്രാന്തും നോര്‍മൽ ആയി കണക്കാക്കാൻ മനുഷ്യർക്കുള്ള മടിയില്ലായ്മക്കു് മറ്റൊരുദാഹരണം കൂടി (പണ്ടൊരിക്കൽ എവിടെയോ എഴുതിയതാണെങ്കിലും): &#8220;സഖാവേ, നീ എന്റെ സുഹൃത്താകുന്നു&#8221; എന്നൊരു നല്ല മനുഷ്യൻ നമ്മോടു് പറഞ്ഞാൽ നമ്മൾ അതിൽ സന്തോഷിക്കും. നമ്മുടെ സന്തോഷവും നന്ദിയും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം, ആ മനുഷ്യൻ അതേ വാചകം ഇരുന്ന ഇരുപ്പിൽ ഇരുപത്തഞ്ചു് പ്രാവശ്യം നമ്മുടെ ചെവിയിൽ ഉരുവിടാൻ തുടങ്ങിയാൽ അയാളെ നമ്മൾ സ്നേഹപൂർവ്വം അടുത്ത മാനസികരോഗാശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കും. കാരണം, അയാളുടെ ആ പ്രവൃത്തി സ്വാഭാവികമായും നമ്മുടെ ദൃഷ്ടിയിൽ ഒരു അബ്നോര്‍മാലിറ്റിയാണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാർത്ഥനാശകലങ്ങൾ കൊന്തയുടെയോ രുദ്രാക്ഷമാലയുടെയോ പിൻതുണയോടെ റെയിൽവേ സ്റ്റേഷനിലോ ബസ്‌ സ്റ്റോപ്പിലോ ഒക്കെ ഇരുന്നു് ഇടവിടാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭക്തൻ ഒരു അസാധാരണത്വവും നമ്മിൽ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാൻ ശ്രമിച്ചാൽ, ദൈവം ഒന്നുകിൽ ചെവിയില്ലാത്തവനോ, അല്ലെങ്കിൽ കേൾക്കുന്നതു് മനസ്സിലാക്കാൻ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാൽ അതിൽ അത്ഭുതമുണ്ടോ? സ്വന്തം പ്രവൃത്തികളെപ്പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നെങ്കിൽ തന്റെ ദൈവത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുവാൻ ആ മനുഷ്യൻ തയ്യാറാവുമായിരുന്നോ? പറയുന്നതു് നൂറുവട്ടം ആവർത്തിച്ചാലും മനസ്സിലാവാത്ത മനുഷ്യർ നമ്മുടെ അഭിപ്രായത്തിൽ വിഡ്ഢികളാണു്. ദിവസത്തിൽ എത്രയോവട്ടം ദൈവത്തോടു് ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനാജപങ്ങൾ വഴി ഭക്തന്മാർ ചെയ്യുന്നതു് അവരുടെ ദൈവത്തെ വിഡ്ഢിയാക്കലല്ലാതെ മറ്റെന്താണു്?</p>
<p>വെറുമൊരു നേരിയ അംശം മാത്രം ഇതുവരെയായിട്ടും നമുക്കു് മനസ്സിലാക്കാൻ കഴിഞ്ഞ &#8211; അതും ശാസ്ത്രത്തിന്റെ സഹായം ഒന്നുകൊണ്ടുമാത്രം! &#8211; ആകമാനപ്രപഞ്ചത്തിന്റെ ആദ്യകാരണമാണു് ദൈവം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, ആ ദൈവമെവിടെ, ആ ദൈവം ശിക്ഷിക്കുമെന്നും, രക്ഷിക്കുമെന്നും, ആ ദൈവത്തെ തൃപ്തിപ്പെടുത്തണമെന്നും, ആ ദൈവത്തിനു് നേർച്ചകാഴ്ചകൾ അർപ്പിക്കണമെന്നും ഒക്കെ അനുശാസിക്കുന്ന മതങ്ങളെവിടെ, ആ മതങ്ങളിലെ ദൈവമെവിടെ? ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്‌മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. പ്രപഞ്ചം എന്നാൽ കോത്താഴം ആണെന്നും, അവിടത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമനാണു് ദൈവമെന്നും സങ്കൽപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രസിഡന്റ്‌ രാമൻ തന്റെ &#8216;പ്രപഞ്ചത്തിലെ&#8217; ഒന്നോ രണ്ടോ കല്യാണത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കുന്നതിലും, സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, ഒരു കോത്താഴമല്ല പ്രപഞ്ചം. അതുകൊണ്ടുതന്നെ, കോത്താഴത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമൻ ഒരിക്കലും പ്രപഞ്ചം എന്ന അപാരതയുടെ ആദ്യകാരണമാവുകയുമില്ല.</p>
<p>സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം? ലോട്ടറിയിൽ പങ്കെടുക്കുന്ന മറ്റു് പതിനായിരങ്ങളുടെ പണമാണു് പങ്കെടുക്കുന്ന ഓരോരുത്തനും തന്റെ പോക്കറ്റിലേക്കു് ഒഴുകണം എന്നാഗ്രഹിക്കുന്നതു്. അവരെല്ലാവരും അതുതന്നെ ആഗ്രഹിക്കുന്നവരാണെന്നതിനാൽ അതിൽ പരാതിപ്പെടേണ്ട കാര്യവുമില്ല. പക്ഷേ, ദൈവം ലോട്ടറി നടത്തുന്നവനാവുമോ? &#8220;പലതുള്ളി പെരുവെള്ളം&#8221; &#8211; അതാണു് മതങ്ങൾ വാരിക്കൂട്ടുന്ന ധനത്തിന്റെയും രഹസ്യം. വേണ്ടത്ര ശേഖരിച്ചുകഴിഞ്ഞാൽ സ്വയം പ്രവർത്തിച്ചു് പെരുകാൻ കഴിവുള്ള ഒരു പ്രതിഭാസമാണു് ധനം. ദൈവമല്ല, ദൈവത്തെ സ്വന്തം കോട്ടകൊത്തളങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്ന മതങ്ങളാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. ഞങ്ങളുടേതാണു് മറ്റു് മതങ്ങളെക്കാൾ ഭേദമെന്നു് സ്ഥാപിക്കണമെങ്കിൽ ഞങ്ങളുടെ ദൈവമാണു് ഏകസത്യദൈവമെന്നു് സ്ഥാപിക്കപ്പെടണം. അതിനുവേണ്ടി ആരോ എന്നോ അക്കാലത്തെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ എഴുതിയുണ്ടാക്കിയ അക്ഷരങ്ങളെ അവർ തിരിച്ചും മറിച്ചും തലകുത്തിനിന്നും വ്യാഖ്യാനിക്കുന്നു. അവർക്കു് വേണ്ടതു് കിട്ടുന്നതുവരെ ഈ അരിയ്ക്കലും പാറ്റലും കൊഴിയ്ക്കലും തുടർന്നുകൊണ്ടിരിക്കും. അവസാനം അതെഴുതിയുണ്ടാക്കിയവൻ സ്വപ്നത്തിൽ പോലും സങ്കൽപിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത ചില മസ്തിഷ്ക്കഭൂതങ്ങൾ അതിൽനിന്നും ഉരുത്തിരിയുന്നു. ഒരു മതത്തിനു് അതിന്റെ ഘടനകൊണ്ടുതന്നെ സഹിഷ്ണുതയുള്ളതായിരിക്കാനാവില്ല. മതവും രാഷ്ട്രവും തമ്മിൽ നിർബന്ധമായും വേർപെടുത്തപ്പെടേണ്ടതിന്റെ ആവശ്യവും അതുകൊണ്ടുതന്നെ.</p>
<p><strong>വ്യാഖ്യാനങ്ങൾ ജനിക്കുന്നതിന്റെ ബാലപാഠം</strong></p>
<p>&#8216;മാ നിഷാദ&#8217; എന്നാൽ &#8216;അരുതേ കാട്ടാള&#8217; എന്നു് സാമാന്യമായ അർത്ഥം. പക്ഷെ, ഉരലിൽ ഇട്ടു് അതിനെ ഒന്നു് കുത്തിപ്പൊടിച്ചാൽ &#8216;അമ്മേ കാട്ടാള&#8217; എന്നാക്കി മാറ്റാം. പൊടിച്ചശേഷം വ്യാഖ്യാതാവു് ഇതു് പറയുമ്പോൾ സദസ്യരായ കേൾവിക്കാർക്കു് കാണാനാവുന്നവിധത്തിൽ യാതൊരു കാരണവശാലും മുഖത്തെ മാംസപേശികൾ ചലിപ്പിക്കുകയോ, മുഖത്തെ &#8216;ഗൗരവഭാവം&#8217; കൈവെടിയുകയോ ചെയ്യരുതെന്ന ഒരു നിബന്ധനയേ ഉള്ളു. മതവിശ്വാസപരം, പ്രത്യയശാസ്ത്രപരം, ബുദ്ധിജീവിപരം, ജ്യോതിഷപരം &#8216;മുതലായപരം&#8217; കാര്യങ്ങളിൽ തമാശ, സാറ്റയർ തുടങ്ങിയ പുള്ളകളികൾക്കു് യാതൊരു സ്ഥാനവുമില്ലെന്നറിയുക. (സറ്റീറിക്കൽ ഷോകളിലെപ്പോലെ, ചാൻസലറിനേയും മന്ത്രിമാരെയും സാംസ്കാരികനായകന്മാരേയും മാർപ്പാപ്പയേയും ദൈവത്തെയുമൊക്കെ സ്റ്റേജിൽ നൂറുകണക്കിനു് പ്രേക്ഷകരുടെ മുന്നിൽ നർമ്മരസം കലർത്തി തൊലിയുരിച്ചു് വിമര്‍ശിക്കാനും അവയുടെയൊക്കെ തത്സമയപ്രക്ഷേപണം രാജ്യം മുഴുവൻ ടെലിവിഷനിലും റേഡിയോയിലുമൊക്കെ അവതരിപ്പിക്കാനും ഇതു് പശ്ചിമയൂറോപ്പല്ല, ഭാരതമാണെന്നു് മറക്കാതിരിക്കുക. ഭാരതത്തിൽ &#8216;ജീവിക്കുന്ന&#8217; ആത്മാരാധനാജനുസ്സുകൾക്കു് ഈശ്വരനിലും ആത്മാവിലും മോക്ഷത്തിലും രാഷ്ട്രീയത്തിലും കുറഞ്ഞ ഒരു വിഷയത്തിലും താത്പര്യമില്ല, വെളിവുമില്ല. അഹം ആണല്ലോ അനാദികാലം മുതൽ ഭാരതത്തിൽ ഭാവവും ബ്രഹ്മവും! അതിലും താഴ്‌ന്ന വിഷയങ്ങൾ അവിടെ ആർക്കും വേണ്ടാത്തതിനാൽ അവ പൊതുവേ &#8216;ദളിതവിഷയങ്ങൾ&#8217; എന്നു് മുദ്രകുത്തപ്പെടുന്നു. ഭാരതത്തിൽ ജാതികളും മതങ്ങളുമേ ഉള്ളു, മനുഷ്യരില്ല എന്നതാണു് ഇൻഡോളജിയിൽ നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം തന്നെ! സാറ്റയറും ഏൽക്കാതായ ഒരു സമൂഹത്തെ രക്ഷപെടുത്താനാവില്ല എന്നു് വെളിവുള്ള ആരോ പറഞ്ഞിട്ടുണ്ടു്.)</p>
<p>വ്യാഖ്യാനം പോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും അങ്ങേയറ്റത്തെ ബൗദ്ധികതീവ്രത ആവശ്യപ്പെടുന്ന ഇടപാടുകളാണെന്നതിനാൽ, കുഞ്ഞിന്റെ കൈ ആദ്യം പുറത്തുവന്ന ഒരു കേസിൽ പ്രസവം എടുക്കേണ്ടിവരുന്ന വയറ്റാട്ടിയുടെ മുഖത്തെന്നപോലെ പസിഫിക്‌ സമുദ്രത്തിന്റെ ആഴവും പരപ്പുമുള്ള ഗൗരവമാണു് സദസ്യർ വ്യാഖ്യാതാവിൽ നിന്നും പ്രതീക്ഷിക്കുന്നതു്. കേരളക്കരയിലെ ആപ്പീസറന്മാരെപ്പോലെ ഇത്തിരി ഗൗരവത്തിലായാൽ ഒരുമാതിരിക്കാർ ചോദ്യം ചോദിച്ചു് ശല്യം ചെയ്യാൻ ധൈര്യപ്പെടുകയില്ല എന്നൊരു ഗുണവുമുണ്ടു്. ആപ്പീസറായ നമ്മൾ വിവരത്തിൽ പണ്ടേതന്നെ ഇത്തിരി പുറകിലാണെന്നു് നാട്ടുകാരെ അറിയിക്കാതിരിക്കാനും ഈ ഗൗരവഭാവം ഒരു നല്ല സഹായമാണു്. പക്ഷേ, &#8220;നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന ഏതെങ്കിലും മൂളിക്കുരങ്ങു്&#8221; സദസ്സിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അവൻ, &#8220;objection your honour, &#8216;അമ്മേ കാട്ടാള&#8217; എന്നതിൽ വ്യാകരണപരമായ ലിംഗപ്പൊരുത്തമില്ലായ്മ ദാ മുഴച്ചു് നിൽക്കുന്നു&#8221; എന്നോ മറ്റോ വിളിച്ചുപറഞ്ഞുകൂടെന്നില്ല. അവിടെയാണു് വ്യാഖ്യാതാവു് ശാസ്ത്രജ്ഞാനിയായി പരിണമിക്കേണ്ടതു്. ഇത്തരം മൈനർ കേസുകൾ പരിഹരിക്കുന്നതിനാണു് &#8220;സംഭവാമി ഗുഗേൾ ഗുഗേൾ&#8221; എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കിക്കൊണ്ടു് ഗൂഗിളിന്റെ &#8216;Trans(il)literation&#8217; എന്ന മുട്ടക്കോസ്‌ അവതാരമെടുത്തിരിക്കുന്നതു്. അടുത്ത പ്രസന്റേഷനു് മുൻപായി ആ അവതാരത്തിൽ ജ്ഞാനിയായ &#8216;വ്യാഖ്യാനി&#8217; തന്ത്രപൂർവ്വം ഒരു ടൈപ്പോ തിരുകുന്നു. <strong>a</strong>-യുടെ സ്ഥാനത്തു് <strong>i</strong> പ്രത്യക്ഷപ്പെടുന്നു! &#8216;മാ നിഷാദ/അമ്മേ കാട്ടാള&#8217; എന്നതിനു് &#8216;മാ നിഷാദി/അമ്മേ കാട്ടാളി&#8217; എന്നു് ഡാർവിനെ നാണിപ്പിച്ചുകൊണ്ടു് പരിണാമം സംഭവിക്കുന്നു. അങ്ങനെ, ആരോപിക്കപ്പെട്ട (വ്യാകരണപരമായ) ലിംഗപ്പൊരുത്തമില്ലായ്മയുടെ സ്പീഷീസിനു് വംശനാശം സംഭവിച്ചു് ലിംഗങ്ങൾ തമ്മിൽ പൊരുത്തക്കേടൊന്നുമില്ലാത്ത ഒരു പുതിയ സ്പീഷീസ്‌ ജന്മമെടുക്കുന്നു! വിശുദ്ധവചനത്തിന്റെ അച്ചട്ടായ വ്യാഖ്യാനത്തിൽ സദസ്യർ ഹാപ്പി, &#8216;വ്യാഖ്യാനി&#8217; അതിലും കൂടുതൽ ഹാപ്പി! ആടിനെ പട്ടിയാക്കാനും ആളിനെ ചെട്ടിയാക്കാനും ഗ്രന്ഥവ്യാഖ്യാനം എന്ന ഈ ഗർഭം കലക്കിതന്നെ ഒറ്റമൂലി!</p>
<br />  <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/seekebi.wordpress.com/1731/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/seekebi.wordpress.com/1731/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/seekebi.wordpress.com/1731/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/seekebi.wordpress.com/1731/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/seekebi.wordpress.com/1731/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/seekebi.wordpress.com/1731/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/seekebi.wordpress.com/1731/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/seekebi.wordpress.com/1731/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/seekebi.wordpress.com/1731/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/seekebi.wordpress.com/1731/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&blog=7799849&post=1731&subd=seekebi&ref=&feed=1" />]]></content:encoded>
			<wfw:commentRss>http://seekebi.com/2010/05/24/%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f/feed/</wfw:commentRss>
		<slash:comments>9</slash:comments>
	
		<media:content url="" medium="image">
			<media:title type="html">c.k.babu</media:title>
		</media:content>
	</item>
	</channel>
</rss>