<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:georss="http://www.georss.org/georss" xmlns:geo="http://www.w3.org/2003/01/geo/wgs84_pos#" xmlns:media="http://search.yahoo.com/mrss/"
	>

<channel>
	<title>Seekebi&#039;s Blog &#187; യേശു</title>
	<atom:link href="http://seekebi.com/category/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/feed/" rel="self" type="application/rss+xml" />
	<link>http://seekebi.com</link>
	<description></description>
	<lastBuildDate>Tue, 07 Feb 2012 11:25:39 +0000</lastBuildDate>
	<language>ml</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.com/</generator>
<cloud domain='seekebi.com' port='80' path='/?rsscloud=notify' registerProcedure='' protocol='http-post' />
<image>
		<url>http://1.gravatar.com/blavatar/b8e7f41a8c87573aade931a305b7693e?s=96&#038;d=http%3A%2F%2Fs2.wp.com%2Fi%2Fbuttonw-com.png</url>
		<title>Seekebi&#039;s Blog &#187; യേശു</title>
		<link>http://seekebi.com</link>
	</image>
	<atom:link rel="search" type="application/opensearchdescription+xml" href="http://seekebi.com/osd.xml" title="Seekebi&#039;s Blog" />
	<atom:link rel='hub' href='http://seekebi.com/?pushpress=hub'/>
		<item>
		<title>യേശുവിന്റെ നരകയാത്ര &#8211; 2</title>
		<link>http://seekebi.com/2009/08/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-2/</link>
		<comments>http://seekebi.com/2009/08/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-2/#comments</comments>
		<pubDate>Wed, 05 Aug 2009 14:06:00 +0000</pubDate>
		<dc:creator>c.k.babu</dc:creator>
				<category><![CDATA[മതം]]></category>
		<category><![CDATA[യേശു]]></category>
		<category><![CDATA[അപ്പോക്രിഫ]]></category>

		<guid isPermaLink="false">http://seekebi.wordpress.com/2009/08/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-2</guid>
		<description><![CDATA[നീക്കോദിമോസിന്റെ സുവിശേഷം (അപ്പോക്രിഫ) തുടർച്ച നരകാധിപനും സാത്താനും തമ്മിലുള്ള തർക്കം പുരാതനപിതാക്കളും പ്രവാചകന്മാരും അങ്ങനെ സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ അന്ധകാരത്തിന്റെ അനന്തരാവകാശിയായ സാത്താൻ അവിടെയെത്തി പാതാളത്തിന്റെ അധിപനോടു് (Hades) പറഞ്ഞു: &#8220;എല്ലാം തിന്നുന്നവനും ഒരിക്കലും മതിവരാത്തവനുമായവനേ, എന്റെ വാക്കുകൾ കേൾക്കുക! യഹൂദവർഗ്ഗത്തിൽ പെട്ടവനും യേശു എന്നു് വിളിക്കപ്പെടുന്നവനുമായ ഒരുത്തൻ ദൈവപുത്രനാണെന്നു് അവകാശപ്പെടുന്നു. പക്ഷേ അവൻ ഒരു മനുഷ്യൻ മാത്രമാണു്. എന്റെ ഇടപെടൽ മൂലം അവനെ യഹൂദർ കുരിശിൽ തറച്ചു. അതുവഴി അവൻ മരിക്കുകയും ചെയ്തു. അതിനാൽ നീ അവനെ കസ്റ്റഡിയിലെടുക്കാൻ [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&amp;blog=7799849&amp;post=189&amp;subd=seekebi&amp;ref=&amp;feed=1" width="1" height="1" />]]></description>
			<content:encoded><![CDATA[<div align="center"><span style="font-size:85%;">നീക്കോദിമോസിന്റെ സുവിശേഷം (അപ്പോക്രിഫ) തുടർച്ച</span></p>
<p></div>
<div align="left"><strong>നരകാധിപനും സാത്താനും തമ്മിലുള്ള തർക്കം</strong></p>
<p>പുരാതനപിതാക്കളും പ്രവാചകന്മാരും അങ്ങനെ സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ അന്ധകാരത്തിന്റെ അനന്തരാവകാശിയായ സാത്താൻ അവിടെയെത്തി പാതാളത്തിന്റെ അധിപനോടു് (Hades) പറഞ്ഞു: &#8220;എല്ലാം തിന്നുന്നവനും ഒരിക്കലും മതിവരാത്തവനുമായവനേ, എന്റെ വാക്കുകൾ കേൾക്കുക! യഹൂദവർഗ്ഗത്തിൽ പെട്ടവനും യേശു എന്നു് വിളിക്കപ്പെടുന്നവനുമായ ഒരുത്തൻ ദൈവപുത്രനാണെന്നു് അവകാശപ്പെടുന്നു. പക്ഷേ അവൻ ഒരു മനുഷ്യൻ മാത്രമാണു്. എന്റെ ഇടപെടൽ മൂലം അവനെ യഹൂദർ കുരിശിൽ തറച്ചു. അതുവഴി അവൻ മരിക്കുകയും ചെയ്തു. അതിനാൽ നീ അവനെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായിക്കൊള്ളൂ. തന്റെ മരണത്തെപ്പറ്റി അവൻ തീവ്രദുഃഖിതനായിരുന്നു എന്നു് എനിക്കറിയാവുന്നതുകൊണ്ടു് അവൻ ഒരു മനുഷ്യൻ മാത്രമാണെന്നു് എനിക്കുറപ്പാണു്. മുകളിലെ ലോകത്തിൽ നശ്വരരോടൊത്തു് ജീവിച്ചിരുന്നപ്പോൾ അവൻ എനിക്കു് ഏറെ ഉപദ്രവങ്ങൾ ചെയ്തിട്ടുണ്ടു്. ഞാൻ മുടന്തരും അന്ധരും തളർന്നവരും കുഷ്ടരോഗികളുമൊക്കെ ആക്കി മാറ്റിയവരെ മുഴുവൻ വെറും വാക്കുകൊണ്ടുമാത്രം അവൻ സുഖപ്പെടുത്തി. കണ്ടിടത്തെല്ലാം എന്റെ ദാസന്മാരെ അവൻ വേട്ടയാടി. ശവസംസ്കാരത്തിനായി ഞാൻ പലരേയും തയ്യാറാക്കിയെങ്കിലും അവരെ എല്ലാം അവൻ അവന്റെ വാക്കാൽ വീണ്ടും ജീവിപ്പിച്ചു.&#8221;</p>
<p>അപ്പോൾ പാതാളാധിപൻ പറഞ്ഞു: &#8220;വാക്കുകൊണ്ടുമാത്രം ഇത്തരം കാര്യങ്ങൾ ചെയ്യാൻ മാത്രം അത്ര ശക്തനാണോ അവൻ? അങ്ങനെയെങ്കിൽ അവനെ എതിരിടാൻ നിനക്കാവുമോ? നീ പറഞ്ഞതൊക്കെ ശരിയെങ്കിൽ അവനെ എതിർക്കാൻ ആർക്കും കഴിയില്ലെന്നാണു് എനിക്കു് തോന്നുന്നതു്. മരണത്തെ ഭയപ്പെടുന്നതായി അവൻ പറഞ്ഞതു് നീ കേട്ടെങ്കിൽ, അതു് നിന്നെ വിഡ്ഢിയാക്കാനും, കൂടുതൽ ശക്തമായ കൈകൾ കൊണ്ടു് നിന്നെ പിടികൂടാനുമായി മനഃപൂർവ്വം തമാശ രൂപത്തിൽ ആക്കിയതേ ആവൂ.&#8221; സാത്താന്റെ മറുപടി: &#8220;നരകാധിപനേ, എന്റെ വാക്കുകൾ കേട്ടപ്പോൾ നിനക്കു് ഭയമായോ? എനിക്കവനെ പേടിയുണ്ടായിരുന്നില്ല. ഞാനാണു് യഹൂദന്മാരെക്കൊണ്ടു് അവനെ ക്രൂശിപ്പിച്ചതും, അവനു് കുടിക്കാൻ കയ്പുനീർ കൊടുപ്പിച്ചതുമെല്ലാം. അവൻ വരുമ്പോൾ നീ അവനെ ശക്തമായി പിടികൂടുകയേ വേണ്ടൂ.&#8221;</p>
<p>അതിനു് മറുപടിയായി നരകാധിപൻ: &#8220;അന്ധകാരത്തിനു് അവകാശിയും, നാശത്തിന്റെ സന്തതിയുമായ പിശാചേ, അവൻ മരിച്ചവരെ ഉയിർപ്പിച്ചു എന്നു് നീതന്നെ പറഞ്ഞ സ്ഥിതിക്കു്, അവനെ ഏതു് ശക്തിക്കു് പിടികൂടാൻ കഴിയും? ഏതാനും നാൾ മുൻപു് ഞാൻ ലാസർ എന്നൊരു മരിച്ചവനെ വിഴുങ്ങിയിരുന്നു. അധികം താമസിയാതെ ജീവിച്ചിരിക്കുന്നവരിൽ ഒരുവൻ അവനെ വാക്കാൽ മാത്രം എന്റെ വയറ്റിൽ നിന്നും വലിച്ചു് പുറത്തെടുത്തു. നീ പറയുന്നതും അവനെപ്പറ്റിയാണെന്നാണു് എനിക്കു് തോന്നുന്നതു്. അവനെ നമ്മൾ കസ്റ്റഡിയിൽ എടുത്താൽ ഇവിടെയുള്ള ബാക്കിയുള്ളവരും നമുക്കു് നഷ്ടമാവുമെന്നാണെന്റെ വിശ്വാസം. പോരാത്തതിനു്, ആദികാലം മുതൽ ഞാൻ വിഴുങ്ങിയവരുടെ ഇടയിൽ ഈയിടെ ഒരു അസ്വസ്ഥത ഞാൻ ശ്രദ്ധിക്കുന്നുണ്ടു്. അതുമൂലം എനിക്കു് നല്ല വയറ്റുവേദനയും ഉണ്ടു്. ലാസർ എന്റെ വയറ്റിൽ നിന്നും വലിച്ചു് പുറത്തെടുക്കപ്പെട്ടതു് തീർച്ചയായും ഒരു ദുശ്ശകുനമാണു്. ഒരു മരിച്ചവനെപ്പോലെയായിരുന്നില്ല, ഒരു ഗരുഡനെപ്പോലെയായിരുന്നു അവൻ എന്നിൽ നിന്നും പുറത്തുപോയതു്. അത്ര ശീഘ്രമാണു് ഭൂമി അവനെ പുറത്തേക്കു് എറിഞ്ഞതു്! അതുകൊണ്ടു് നീ ആരെപ്പറ്റിയാണോ പറഞ്ഞതു്, അവൻ ഇങ്ങോട്ടു് പ്രവേശിക്കാതിരിക്കുന്നതാണു് നിനക്കും എനിക്കും നല്ലതു്. അവൻ ഇങ്ങോട്ടു് വരുന്നതുതന്നെ ഇവിടെയുള്ള മരിച്ചവരെ മുഴുവൻ ഉയിർപ്പിക്കുന്നതിനാണെന്നാണു് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടു് അവനെ നീ ഇങ്ങോട്ടു് കൊണ്ടുവന്നാൽ ഒറ്റ ശവം പോലും ഇവിടെ അവശേഷിക്കുകയില്ല എന്നു് നമുക്കു് സ്വന്തമായ അന്ധകാരത്തിന്റെ നാമത്തിൽ ഞാൻ നിന്നോടു് പറയുന്നു.&#8221;</p>
<p><strong>ക്രിസ്തു നരകത്തിൽ പ്രവേശിക്കുന്നു<br /></strong><br />പാതാളാധിപതിയും സാത്താനും ഇങ്ങനെ തർക്കിച്ചുകൊണ്ടിരുന്നപ്പോൾ ഇടിമുഴക്കം പോലൊരു ശബ്ദം പുറത്തു് കേട്ടു: &#8220;നരകാധിപതികളേ, നിങ്ങളുടെ പടിവാതിലുകൾ തുറക്കൂ! മഹത്വത്തിന്റെ രാജാവു് അകത്തു് പ്രവേശിക്കട്ടെ!&#8221; അതുകേട്ട നരകാധിപൻ സാത്താനോടു് പറഞ്ഞു: &#8220;കഴിയുമെങ്കിൽ നീ പുറത്തു് ചെന്നു് അവനെ തടയൂ!&#8221; അതുകേട്ട സാത്താൻ പുറത്തേക്കു് പോയി. തുടർന്നു് നരകാധിപൻ ഭൂതങ്ങളെ എല്ലാം അണിനിരത്തി: &#8220;നിങ്ങൾ സംഘം സംഘമായി നിരന്നുനിന്നു് പിച്ചളകൊണ്ടുള്ള വാതിലുകലും ഇരുമ്പുകൊണ്ടുള്ള പൂട്ടുകളും കാത്തുസൂക്ഷിക്കുക. അവനെങ്ങാനും അകത്തുകടന്നാൽ പിന്നെ പറഞ്ഞിട്ടു് കാര്യമില്ല, അവൻ നമ്മെ കീഴടക്കും.&#8221;</p>
<p>അതു് കേട്ടപ്പോൾ പുരാതനപിതാക്കൾ പാതാളത്തിന്റെ തലവനെ ഭർത്സിക്കാൻ തുടങ്ങി. &#8220;എല്ലാം തിന്നുന്നവനും ഒരിക്കലും മതിവരാത്തവനുമായവനേ, മഹത്വത്തിന്റെ രാജാവിനു് അകത്തുവരാനായി നീ നിന്റെ വാതിൽ തുറക്കൂ!&#8221; പ്രവാചകനായ ദാവീദ്‌ പറഞ്ഞു: &#8220;<em>അധിപതികളേ, നിങ്ങളുടെ വാതിലുകൾ തുറക്കൂ</em> എന്ന ശബ്ദത്തെപ്പറ്റി ജീവിച്ചിരുന്നപ്പോൾ ഞാൻ പ്രവചിച്ചിരുന്നു എന്നു് കണ്ണുകാണാത്തവനായ നിനക്കു് അറിയില്ലേ?&#8221; അപ്പോൾ യേശയ്യാ പറഞ്ഞു: &#8220;ഇതു് ഞാൻ മുൻകൂട്ടി കാണുകയും പരിശുദ്ധാത്മാവിന്റെ പ്രേരണാശക്തിയാൽ എഴുതിവയ്ക്കുകയും ചെയ്തിരുന്നു. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും, കല്ലറകളിലുള്ളവർ ഉണർത്തപ്പെടും, ഭൂമിയിലുള്ളവർ സന്തോഷിക്കും, മരണമേ, നിന്റെ മുള്ളുകൾ എവിടെ? പാതാളമേ നിന്റെ വിജയമെവിടെ?&#8221;</p>
<p>അപ്പോൾ പുറത്തു് വീണ്ടും ആ ശബ്ദം: &#8220;നിങ്ങളുടെ വാതിൽ തുറക്കൂ!&#8221; രണ്ടാമതും ഈ ശബ്ദം കേട്ടപ്പോൾ ഒന്നുമറിയാത്തപോലെ നരകാധിപൻ ചോദിച്ചു: &#8220;ആരാണീ മഹത്വത്തിന്റെ രാജാവു്?&#8221; അപ്പോൾ യജമാനന്റെ മാലാഖമാർ പറഞ്ഞു: &#8220;ശക്തിയും അധികാരവുമുള്ളവൻ, തർക്കങ്ങളുടെ അധിപൻ.&#8221; ഈ വാക്കുകൾ കേട്ടപ്പോൾ നരകവാതിൽ നിലമ്പരിശായി, ഇരുമ്പുവളയങ്ങൾ തകർന്നുവീണു, പൂട്ടിയിട്ടിരുന്ന മറ്റു് മരിച്ചവരും ഞങ്ങളും ചങ്ങലകൾ അഴിഞ്ഞു് സ്വതന്ത്രരായി. അതോടെ കാഴ്ചയിൽ മനുഷ്യരൂപിയായ മഹത്വത്തിന്റെ രാജാവു് അകത്തുകയറി, നരകത്തിന്റെ അന്ധകാരം മുഴുവൻ പ്രകാശമായി മാറി.</p>
<p><strong>യേശു സാത്താനെയും നരകത്തേയും കീഴടക്കുന്നു</strong></p>
<p>അപ്പോൾ നരകാധിപൻ വിളിച്ചുപറഞ്ഞു: &#8220;ഞങ്ങൾ ഇതാ കീഴടക്കപ്പെട്ടു, ഞങ്ങൾക്കു് ഹാ കഷ്ടം! എന്നാലും ഇത്രയും ശക്തിയും അധികാരവും ഉള്ള നീ ആരാണു്? പാപമില്ലാത്തവനായിട്ടുപോലും ഇവിടെയെത്തിയ നീ ഏതു് തരത്തിൽ പെട്ടവനാണു്? ചെറിയവനെങ്കിലും വലിയ കാര്യങ്ങൾ ചെയ്യുന്നവനും, താഴ്‌ന്നവനെങ്കിലും ഉയർന്നവനും, ദാസനെങ്കിലും യജമാനനും, ഭടനെങ്കിലും രാജാവുമായി ജീവിച്ചിരിക്കുന്നവരിലും മരിച്ചവരിലും അധികാരമുള്ളവനായ നീ ആരാണു്? കുരിശിൽ തറക്കപ്പെട്ടിട്ടും, ശവക്കല്ലറയിൽ വയ്ക്കപ്പെട്ടിട്ടും നീ വീണ്ടും സ്വതന്ത്രനായി ഞങ്ങളുടെ എല്ലാ ശക്തിയേയും തകർത്തുകളഞ്ഞു. സാത്താൻ ഞങ്ങളോടു് പറഞ്ഞ പ്രകാരം കുരിശും മരണവും വഴി മുഴുവൻ ലോകത്തേയും നിന്നോടു് ചേർക്കാൻ തീരുമാനിച്ചിരിക്കുന്നവനായ യേശുവാണോ നീ?&#8221;</p>
<p>അപ്പോൾ യേശു സാത്താന്റെ തലമുടിയിൽ പിടിച്ചു് തൂക്കിയെടുത്തു് മാലാഖമാരെ ഏൽപിച്ചുകൊണ്ടു് പറഞ്ഞു: &#8220;ഇവന്റെ കൈകളും കാലുകളും കഴുത്തും വായും ചങ്ങലകൊണ്ടു് ബന്ധിക്കുക!&#8221; അതിനുശേഷം സാത്താൻ നരകാധിപന്റെ കയ്യിൽ ഏൽപിക്കപ്പെട്ടു. &#8220;ഇവനെ എന്റെ രണ്ടാമത്തെ വരവുവരെ സുരക്ഷിതമായി കസ്റ്റഡിയിൽ വയ്ക്കുക!&#8221;</p>
<p>പാതാളനാഥൻ സാത്താനെ ഏറ്റെടുത്തുകൊണ്ടു് അവനോടു് പറഞ്ഞു: &#8220;സാത്താനേ, തീയുടെയും വേദനയുടെയും പിൻഗാമിയായ ബേൽസബൂലേ, വിശുദ്ധന്മാരുടെ ശത്രുവേ! മഹത്വത്തിന്റെ രാജാവായ യേശു നരകത്തിലെത്തി നമ്മുടെ മുഴുവൻ ശക്തിയും നശിപ്പിക്കുന്നതിനായിട്ടാണോ അവനെ കുരിശിൽ തറയ്ക്കുന്നതിനു് നീ പിൻതുണ നൽകിയതു്? നീ ഇങ്ങോട്ടു് നോക്കൂ! എന്റെ വയറ്റിൽ ഒരൊറ്റ മരിച്ചവൻ പോലും ബാക്കിയില്ല. മാത്രവുമല്ല, അറിവിന്റെ മരം വഴി നീ നേടിയതെല്ലാം കുരിശിന്റെ മരം വഴി നീ നഷ്ടമാക്കി, നിന്റെ മുഴുവൻ സന്തോഷവും ഇതാ ദുഃഖമായി മാറിയിരിക്കുന്നു. മഹത്വത്തിന്റെ രാജാവിനെ കൊല്ലാൻ നീ ആഗ്രഹിച്ചു, ഇപ്പോൾ നീ നിന്നെത്തന്നെ കൊന്നിരിക്കുന്നു. നിന്നെ കസ്റ്റഡിയിൽ എടുത്ത സ്ഥിതിക്കു് ഞാൻ നിന്നോടു് ചെയ്യാൻ പോകുന്ന ക്രൂരകൃത്യങ്ങൾ നീ നിന്റെ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കും. ചെകുത്താന്മാരുടെ നേതാവേ, മരണത്തിന്റെ തലവനേ, പാപങ്ങളുടെ ഉറവിടമേ, എല്ലാ തിന്മകളുടെയും ഉടയവനേ, യേശുവിൽ എന്തു് അനീതി കണ്ടിട്ടാണു് നീ അവന്റെ നാശത്തിനുവേണ്ടി ശ്രമിച്ചതു്? ഇത്രമാത്രം അനീതി ചെയ്യാൻ നിനക്കെങ്ങനെ കഴിഞ്ഞു? ആദികാലം മുതൽ മരിച്ച സകലരും വസിക്കുന്ന ഈ അന്ധകാരത്തിലേക്കു് അവനെ കൊണ്ടുവരാൻ നീ എങ്ങനെ ധൈര്യപ്പെട്ടു?</p>
<p>(ഇതു് വായിച്ചു് കുട്ടികൾക്കുള്ള ഏതോ കഥയാണെന്നു് കരുതി ചിരിക്കണ്ട. ഞാനിതു് അപ്പോക്രിഫയിൽ നിന്നും അതേപടി പകർത്തിയതാണു്. അതേസമയംതന്നെ, ഇതിനേക്കാൾ എത്രയോ &#8216;രസകരമായ&#8217; കഥകൾ സാക്ഷാൽ ദൈവം നൽകിയതും അതിനാൽ മരണതുല്യമായ ഗൗരവത്തോടെ കാണേണ്ടതുമാണെന്നു് വിശ്വസിക്കുന്ന മനുഷ്യർ ജീവിക്കുന്ന ചില നാടുകൾ ലോകത്തിൽ ഉണ്ടെന്നതും വിസ്മരിക്കുന്നില്ല. അത്തരം കഥകളുടെ പേരിൽ ചില മനുഷ്യർ മറ്റു് ചില മനുഷ്യരെ അറുകൊല ചെയ്യാൻ പോലും മടിക്കുന്നുമില്ല!)</p>
<p><strong>യേശു ആദാമിനേയും മറ്റു് മരിച്ചവരേയും ഉയിർപ്പിക്കുന്നു</strong></p>
<p>നരകാധിപൻ ഈവിധം സാത്താനോടു് കലഹിച്ചുകൊണ്ടിരുന്നപ്പോൾ മഹത്വത്തിന്റെ രാജാവു് തന്റെ വലത്തുകൈ നീട്ടി ആദിപിതാവായ ആദാമിനെ പിടിക്കുകയും അങ്ങനെ അവനെ ഉയിർപ്പിക്കുകയും ചെയ്തു. അതിനുശേഷം അവൻ മറ്റുള്ള മരിച്ചവരോടായി പറഞ്ഞു: &#8220;ഇവൻ രുചിനോക്കിയ അറിവിന്റെ മരത്തിന്റെ പേരിൽ മരണം അനുഭവിക്കേണ്ടിവന്നവരായ നിങ്ങൾ എല്ലാവരും ഇപ്പോൾ എന്നോടു് ചേരുക! ഞാൻ നിങ്ങളെ എല്ലാവരേയും കുരിശിന്റെ മരത്താൽ ഉയി‌ർത്തെഴുന്നേൽപിക്കുന്നു.&#8221; തുടർന്നു്, അവരെ എല്ലാവരേയും യേശു നരകത്തിൽ നിന്നും പുറത്തിറക്കി. അപ്പോൾ ആദാം പറഞ്ഞു: &#8220;പ്രതാപവാനായ രാജാവേ, പാതാളത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്നും എന്നെ കരകയറ്റിയതിനു് ഞാൻ നിനക്കു് നന്ദി പറയുന്നു.&#8221; അതുപോലെതന്നെ എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരും അവരെ അന്ധകാരത്തിന്റെ ലോകത്തിൽ നിന്നും പുറത്തു് കടത്തിയതിനുള്ള നന്ദി യേശുവിനെ അറിയിച്ചു.</p>
<p>അവർ നന്ദി രേഖപ്പെടുത്തിക്കഴിഞ്ഞപ്പോൾ രക്ഷകനായ യേശു ആദാമിന്റെ നെറ്റിയിൽ കുരിശടയാളം വരച്ചു് അനുഗ്രഹിച്ചു. അതുപോലെതന്നെ അവൻ മറ്റു് പുരാതനപിതാക്കളേയും, പ്രവാചകന്മാരേയും, രക്തസാക്ഷികളേയും, അനുഗ്രഹിച്ചു് തന്നോടു് ചേർത്തു. അതിനുശേഷം അവൻ തിടുക്കപ്പെട്ടു് പാതാളത്തിൽ നിന്നും പുറത്തുകടന്നു് മുകളിലേക്കു് ഉയർന്നുപോയി. അവൻ അങ്ങനെ മുകളിലേക്കു് ഉയർന്നുകൊണ്ടിരുന്നപ്പോൾ അവനെ പിൻതുടർന്നിരുന്നവരായ വിശുദ്ധ പിതാക്കൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടു് പറഞ്ഞു: &#8220;ദൈവത്തിന്റെ നാമത്തിൽ വരുന്നവനായവൻ വാഴ്ത്തപ്പെട്ടവൻ, ഹാലേലുയ്യ! എല്ലാ വിശുദ്ധന്മാരും അവനു് ബഹുമാനം അർപ്പിക്കുന്നു!&#8221;</p>
<p><strong>ഉയിർത്തെഴുന്നേറ്റവർ പറുദീസയിൽ സ്വീകരിക്കപ്പെടുന്നു</strong></p>
<p>അങ്ങനെ പറുദീസയിൽ എത്തിയ രക്ഷകനായ യേശു ആദിപിതാവായ ആദാമിനേയും മറ്റുള്ളവരേയും കൈ പിടിച്ചു് പ്രധാന മാലാഖയായ മിഖായേലിനെ ഏൽപിച്ചു. അവർ പറുദീസയുടെ വാതിലിലൂടെ കടന്നുപൊയിക്കൊണ്ടിരുന്നപ്പോൾ എതിരേ വന്ന പ്രായാധിക്യമുള്ള രണ്ടു് മനുഷ്യരോടു് വിശുദ്ധ പിതാക്കൾ ചോദിച്ചു: &#8220;മരണം കാണാതെയും പാതാളത്തിൽ പ്രവേശിക്കാതെയും നേരിട്ടു് പറുദീസയിൽ എത്താനും അവിടെ &#8216;ഫ്ലാറ്റ്‌&#8217; ലഭിക്കാനും ഭാഗ്യം ലഭിച്ച നിങ്ങൾ ആരാണു്?&#8221; അപ്പോൾ അവരിൽ ഒരുവൻ മറുപടി പറഞ്ഞു: &#8220;ദൈവത്തോടുകൂടെ നടന്നവനും ദൈവം എടുത്തുകൊണ്ടവനുമായ ഹാനോക്‌ ആകുന്നു ഞാൻ. എന്നോടൊപ്പം ഉള്ളവൻ ഏലിയാവാണു്. യുഗാന്ത്യത്തോളം ഞങ്ങൾ ഇവിടെ ജീവിക്കണം. അതിനുശേഷം അന്തിക്രിസ്തുവിനെ നേരിടാനും, അവനാൽ കൊല്ലപ്പെടാനും, മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കാനും, മേഘങ്ങളാൽ വഹിക്കപ്പെട്ടു് കർത്താവുമായി സമ്മേളിക്കാനുമായി ദൈവം ഞങ്ങളെ അയക്കും.&#8221;</p>
<p>അവർ അതു് പറഞ്ഞുകൊണ്ടിരുന്നപ്പോൾ കണ്ടാൽ ദയനീയത തോന്നുന്ന മറ്റൊരുവൻ തോളത്തു് ഒരു മരക്കുരിശുമായി അവർക്കെതിരേ വന്നു. അവനോടും വിശുദ്ധപിതാക്കൾ ചോദിച്ചു: &#8220;ഒരു കൊള്ളക്കാരനേപ്പോലെ തോന്നുന്ന നീ ആരാണു്? നീ എന്തിനാണു് നിന്റെ തോളത്തു് ഈ കുരിശു് ചുമക്കുന്നതു്?&#8221; അതു് കേട്ടപ്പോൾ അവൻ മറുപടി പറഞ്ഞു: &#8220;നിങ്ങൾ ശരിയായി മനസ്സിലാക്കിയപോലെ, ഞാൻ ലോകത്തിൽ ഒരു കള്ളനും കൊള്ളക്കാരനും ആയിരുന്നു. അതുകൊണ്ടു് യഹൂദർ എന്നെ പിടികൂടി നമ്മുടെ നാഥനായ യേശുക്രിസ്തുവിനോടൊപ്പം കുരിശിൽ തറച്ചു. അവൻ കുരിശിലായിരുന്നപ്പോൾ സംഭവിച്ച അത്ഭുതങ്ങൾ കണ്ട ഞാൻ അവനിൽ വിശ്വസിക്കുകയും &#8216;നീ രാജത്വം പ്രാപിച്ചു് വരുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ&#8217; എന്നു് അവനോടു് അപേക്ഷിക്കുകയും ചെയ്തു. അപ്പോൾ അവൻ: &#8216;ഇന്നു് നീ എന്നോടുകൂടി പറുദീസയിൽ ഇരിക്കും&#8217; എന്നു് പറയുകയും ഞാൻ ഉടനെതന്നെ കുരിശുമായി പറുദീസയിൽ എത്തുകയും ചെയ്തു. അവിടെ ഞാൻ പ്രധാനമാലാഖയായ മിഖായേലിനെ കണ്ടു. ക്രൂശിതനായ യേശുവാണു് എന്നെ ഇങ്ങോട്ടയച്ചതെന്നും, എന്നെ ഏദൻ തോട്ടത്തിന്റെ പടിവാതിലിലൂടെ കടത്തിവിടണമെന്നും ഞാൻ അവനോടു് അപേക്ഷിച്ചു. കുരിശിന്റെ അടയാളം കണ്ടപ്പോൾ അവിടെ തീയുടെ ജ്വാലയുമായി തിരിഞ്ഞുകൊണ്ടിരുന്ന വാളിന്റെ തിരിയൽ നിന്നു, ഏദൻ തോട്ടത്തിന്റെ വാതിൽ തുറന്നു, ഞാൻ അകത്തുകടന്നു. അപ്പോൾ പ്രധാനമാലാഖയായ മിഖായേൽ എന്നോടു് പറഞ്ഞു: &#8216;അൽപം കൂടി ക്ഷമിക്കൂ! ഉടനെ മനുഷ്യവർഗ്ഗത്തിന്റെ പിതാവായ ആദാം മറ്റു് നീതിമാന്മാരുമായി ഇവിടെ എത്തും. അതുവരെ കാത്തിരിക്കൂ.&#8217; അങ്ങനെ നിങ്ങളെ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു് വരികയായിരുന്നു.&#8221; അതു് കേട്ടപ്പോൾ വിശുദ്ധർ എല്ലാവരും ഒറ്റസ്വരത്തിൽ വിളിച്ചുപറഞ്ഞു: &#8220;നമ്മുടെ ദൈവം വലിയവനാണു്. അവന്റെ ശക്തിയും വലിയതാണു്.&#8221;</p>
<p><strong>കലാശക്കൊട്ടു്<br /></strong><br />&#8220;ഈ സംഭവിച്ചതെല്ലാം സഹോദരന്മാരായ ഞങ്ങൾ രണ്ടുപേരും നേരിൽ കണ്ടതും കേട്ടതുമാണു്. യോർദ്ദാൻ നദിയിൽ ചെന്നു് മാമൂദീസാ മുങ്ങുവാനും, അതിനുശേഷം രക്ഷകനായ യേശുവിന്റെ ഉയിർപ്പു് മനുഷ്യരെ അറിയിക്കുവാനുമായി പ്രധാന മാലാഖയായ മിഖായേൽ ഞങ്ങളെ ഭൂമിയിലേക്കു് വീണ്ടും തിരിച്ചയക്കുകയായിരുന്നു. അതിൻപ്രകാരം, ഉയിർത്തെഴുന്നേറ്റവരായ മറ്റു് മരിച്ചവരോടൊപ്പം ഞങ്ങളും യോർദ്ദാനിൽ ചെന്നു് മാമൂദീസായേറ്റു. അതിനുശേഷം ഞങ്ങൾ യേരുശലേമിലേക്കു് വന്നു് ഉയിർത്തെഴുന്നേൽപ്പിന്റെ പെസഹാ ആഘോഷിച്ചു. അധികനേരം ഇവിടെ നിൽക്കാൻ ഞങ്ങൾക്കു് അനുവാദമില്ലാത്തതുകൊണ്ടു് ഞങ്ങൾ സ്ഥലം വിടുന്നു. പിതാവായ ദൈവത്തിന്റെ സ്നേഹവും, ഏകജാതനായ പുത്രന്റെ കൃപയും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടും കൂടെ എന്നാളും ഉണ്ടായിരിക്കട്ടെ!&#8221;</p>
<p>ഇതെല്ലാം എഴുതി, ചുരുളുകൾ ഭദ്രമാക്കിയശേഷം അതിൽ ഒരു പകുതി അവർ മഹാപുരോഹിതന്മാരെയും, മറ്റേ പകുതി യോസേഫിനേയും നിക്കോദെമോസിനേയും ഭരമേൽപിച്ചു. ആ രണ്ടു് സഹോദരന്മാരേയും തത്ക്ഷണം തന്നെ കാണാതെയുമായി. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനു് മഹത്വം, ആമീൻ! </p></div>
<br />  <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gofacebook/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/facebook/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gotwitter/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/twitter/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/seekebi.wordpress.com/189/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/seekebi.wordpress.com/189/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/seekebi.wordpress.com/189/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&amp;blog=7799849&amp;post=189&amp;subd=seekebi&amp;ref=&amp;feed=1" width="1" height="1" />]]></content:encoded>
			<wfw:commentRss>http://seekebi.com/2009/08/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-2/feed/</wfw:commentRss>
		<slash:comments>5</slash:comments>
	
		<media:content url="" medium="image">
			<media:title type="html">c.k.babu</media:title>
		</media:content>
	</item>
		<item>
		<title>യേശുവിന്റെ നരകയാത്ര &#8211; 1</title>
		<link>http://seekebi.com/2009/07/24/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0/</link>
		<comments>http://seekebi.com/2009/07/24/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0/#comments</comments>
		<pubDate>Fri, 24 Jul 2009 13:39:00 +0000</pubDate>
		<dc:creator>c.k.babu</dc:creator>
				<category><![CDATA[മതം]]></category>
		<category><![CDATA[യേശു]]></category>
		<category><![CDATA[അപ്പോക്രിഫ]]></category>

		<guid isPermaLink="false">http://seekebi.wordpress.com/2009/07/24/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0</guid>
		<description><![CDATA[ശവക്കല്ലറയിലായിരുന്ന മൂന്നു് ദിവസങ്ങളിൽ യേശു നിഷ്ക്രിയനായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ മൂന്നു് ദിവസങ്ങൾ എന്നതു് അത്ര ശരിയായ കണക്കല്ല. കാരണം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു് മരണമടഞ്ഞ യേശു അന്നു് വൈകിട്ടെപ്പോഴെങ്കിലുമാവണം കല്ലറയിൽ വയ്ക്കപ്പെട്ടതു്. ശനിയാഴ്ച യഹൂദർക്കു് ശബത്തുനാൾ ആയതിനാൽ ആരും കല്ലറയുടെ ഭാഗത്തേക്കു് പോയിട്ടുമില്ല. ഞായറാഴ്ച അതിരാവിലെ അവിടെ എത്തിയവരാണു് കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടതു്. തത്വത്തിൽ, വെള്ളിയാഴ്ച രാത്രി തന്നെ യേശു ഉയിർത്തെഴുന്നേറ്റിരുന്നു എന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതു് കണ്ണുമടച്ചു് നിഷേധിക്കാനാവില്ല എന്നർത്ഥം. അതെന്തായാലും, ഉള്ള സമയം കളയാതെ യേശു [...]<img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&amp;blog=7799849&amp;post=188&amp;subd=seekebi&amp;ref=&amp;feed=1" width="1" height="1" />]]></description>
			<content:encoded><![CDATA[<p>ശവക്കല്ലറയിലായിരുന്ന മൂന്നു് ദിവസങ്ങളിൽ യേശു നിഷ്ക്രിയനായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ മൂന്നു് ദിവസങ്ങൾ എന്നതു് അത്ര ശരിയായ കണക്കല്ല. കാരണം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു് മരണമടഞ്ഞ യേശു അന്നു് വൈകിട്ടെപ്പോഴെങ്കിലുമാവണം കല്ലറയിൽ വയ്ക്കപ്പെട്ടതു്. ശനിയാഴ്ച യഹൂദർക്കു് ശബത്തുനാൾ ആയതിനാൽ ആരും കല്ലറയുടെ ഭാഗത്തേക്കു് പോയിട്ടുമില്ല. ഞായറാഴ്ച അതിരാവിലെ അവിടെ എത്തിയവരാണു് കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടതു്. തത്വത്തിൽ, വെള്ളിയാഴ്ച രാത്രി തന്നെ യേശു ഉയിർത്തെഴുന്നേറ്റിരുന്നു എന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതു് കണ്ണുമടച്ചു് നിഷേധിക്കാനാവില്ല എന്നർത്ഥം. അതെന്തായാലും, ഉള്ള സമയം കളയാതെ യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള മുഴുവൻ നീതിമാന്മാരെയും സാത്താന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു എന്നാണു് നിക്കോദിമോസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പോക്രിഫയിൽ രേഖപ്പെടുത്തിയിരിക്കുന്നതു്.</p>
<p>ആ സുവിശേഷത്തിന്റെ ആദ്യഭാഗത്തു് പീലാത്തോസിന്റെ മുന്നിൽ വച്ചു് യേശു വിചാരണ ചെയ്യപ്പെടുന്നതിനെക്കുറിച്ചു് വളരെ വിശദമായും, അതേസമയം, കുരിശിൽ തറയ്ക്കപ്പെടുന്നതും, മന്ത്രിയും യേശുവിനെ പിന്തുടർന്നിരുന്നവനും ദൈവരാജ്യത്തിന്റെ വരവു് കാത്തിരുന്നവനുമായ അരിമത്യക്കാരൻ യോസേഫ്‌ (ലൂക്കോസ്‌ 23:50-56) മൃതശരീരം ഏറ്റുവാങ്ങുന്നതും കല്ലറയിൽ വക്കുന്നതുമെല്ലാം സംബന്ധിച്ചു് വളരെ ചുരുക്കത്തിലും വർണ്ണിച്ചിട്ടുണ്ടു്. അതിന്റെ രണ്ടാം ഭാഗത്തു് യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റുവോ എന്നതിനെ സംബന്ധിച്ചു് യഹൂദരുടെ ന്യായാധിപസംഘം (Synedrium) നടത്തുന്ന അന്വേഷണങ്ങൾ വിശാലമായി വിവരിച്ചിരിക്കുന്നു. പുതിയനിയമകാലത്തെ യഹൂദരുടെ ഒരുതരം സുപ്രീം കോടതിയായിരുന്ന ആ സംഘത്തിൽ മഹാപുരോഹിതന്മാരും, ഉന്നതകുടുംബങ്ങളിലെ തലവന്മാരും, പരീശന്മാരിൽ പെട്ട ശാസ്ത്രികളും അടങ്ങുന്ന 71 പേർ അംഗങ്ങളായിരുന്നു.</p>
<p>മൂന്നാം ഭാഗത്തിനു് നൽകപ്പെട്ടിരിക്കുന്ന പേരു് &#8216;ക്രിസ്തുവിന്റെ നരകാവരോഹണം&#8217; (Descensus Christi ad inferos) എന്നാണു്. യേശു നരകത്തിൽ നിന്നും മോചിപ്പിച്ചു് സ്വർഗ്ഗത്തിൽ എത്തിച്ചവരിൽ പെട്ട രണ്ടു് പുരുഷന്മാരാണു് അതു് എഴുതിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ നരകയാത്ര ആദ്യം എഴുതപ്പെട്ടതു് ഗ്രീക്ക്‌ ഭാഷയിൽ ആയിരുന്നു. പിൽക്കാലത്തു് അവസാനഭാഗത്തു് ശ്രദ്ധാർഹമായ ചില മാറ്റങ്ങൾ വരുത്തി അതിന്റെ ഒരു ലാറ്റിൻ പരിഭാഷ രൂപമെടുക്കുകയായിരുന്നു. അതിൽ, ഉദാഹരണത്തിനു്, പീലാത്തോസ്‌ ഒരു കത്തുമായി തന്റെ കൈസറിനു് മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. കൈസറുടെ പേരു് <a href="http://en.wikipedia.org/wiki/Claudius">Claudius</a> എന്നാണു് കൊടുത്തിരിക്കുന്നതു്. പക്ഷേ, പീലാത്തോസ്‌ ജീവിച്ചിരുന്നതു് <a href="http://en.wikipedia.org/wiki/Tiberius">Tiberius</a> റോമൻകൈസർ ആയിരുന്ന കാലത്താണു്. ലൂക്കോസിന്റെ സുവിശേഷത്തിൽ സ്നാപകയോഹന്നാനെ പരാമർശിക്കുന്ന ഭാഗത്തു് ബൈബിളിലും Tiberius റോമൻ കൈസർ ആയിരുന്നു എന്നു് സൂചിപ്പിക്കപ്പെടുന്നുമുണ്ടു്:</p>
<p>&#8220;തീബെര്യൊസ്‌ കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്‌ പീലാത്തോസ്‌ യെഹൂദ്യനാടു് വാഴുമ്പോൾ, ഹേരോദാവു് ഗലീലയിലും അവന്റെ സഹോദരനായ ഫിലിപ്പോസ്‌ ഇതൂര്യ ത്രഖോനിത്തി ദേശങ്ങളിലും (Iturea and the region of Trachonitis) ലുസാന്യാസ്‌ അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാനു് മരുഭൂമിയിൽ വെച്ചു് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.&#8221; &#8211; ലൂക്കോസ്‌ 3:1-3</p>
<p>ക്ലൗഡിയസിന്റെ കാലത്തു് പത്രോസും മന്ത്രവാദിയായ ഒരു ശീമോനും തമ്മിൽ നടന്ന തർക്കത്തിൽ പീലാത്തോസിന്റേതെന്നു് പറയപ്പെടുന്ന ഈ കത്തു് ഉപയോഗിക്കപ്പെട്ടിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നും വിരുദ്ധമായി നീക്കോദിമോസ്‌ സുവിശേഷത്തിൽ പീലാത്തോസ്‌ ക്ലൗഡിയസിന്റെ കാലത്തിലേക്കു് പറിച്ചുനടപ്പെട്ടതിന്റെ കാരണം അതാവാം. ഈ കത്തിൽ പീലാത്തോസ്‌ വളരെ നീതിനിഷ്ഠയുള്ളവനും നല്ലവരിൽ നല്ലവനുമായും, യേശുവിന്റെ മരണത്തിനുള്ള മുഴുവൻ ഉത്തരവാദിത്വവും യഹൂദരുടേതുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.</p>
<p>പീലാത്തോസിന്റെ മുന്നിൽ വച്ചു് നടന്ന യേശുവിന്റെ വിചാരണ വേളയിൽ സംഭവിച്ചതായി വർണ്ണിക്കപ്പെടുന്നതും, അംഗീകൃതബൈബിളിൽ ഇല്ലാത്തതുമായ വിവിധ അത്ഭുതങ്ങളിലേക്കു് സ്ഥലപരിമിതിമൂലം ഇവിടെ കടക്കുന്നില്ല. അതുപോലെതന്നെ, പീലാത്തോസിൽ നിന്നും യേശുവിന്റെ മൃതശരീരം ചോദിച്ചുവാങ്ങി പുതിയതും തന്റെ സ്വന്തവുമായിരുന്ന കല്ലറയിൽ സംസ്കരിക്കുന്ന അരിമത്യനായ യോസേഫിനെ യഹൂദർ പിടികൂടുന്നതും, പിറ്റേന്നു് ശാബത്തായതിനാൽ ആഴ്ചയുടെ ആദ്യദിവസം ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി &#8216;<em>ജനലുകളില്ലാത്ത</em>&#8216; ഒരു വീട്ടിൽ തടവിലാക്കുന്നതും, വീടിന്റെ വാതിൽ അടച്ചു് ഭദ്രമാക്കി മുദ്രവച്ചു് കാവൽക്കാരെ നിർത്തുന്നതും, ഇത്രയൊക്കെ ചെയ്തിട്ടും അവനെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ യേശു രക്ഷപെടുത്തുന്നതിന്റേയുമെല്ലാം വിശദാംശങ്ങൾ വിസ്താരഭയം മൂലം ഒഴിവാക്കുകയേ നിവൃത്തിയുള്ളു. പിന്നീടു് യഹൂദരുടെ ന്യായാധിപസംഘത്തിനുമുന്നിൽ വച്ചു് നടന്ന വിചാരണയിൽ ശനിയാഴ്ച അർദ്ധരാത്രിയിൽ താൻ തടങ്കലിൽ ആക്കപ്പെട്ടിരുന്ന വീടിന്റെ നാലു് മൂലകളും ഒപ്പം മുകളിലേക്കു് ഉയർത്തപ്പെടുകയും, ഇടിമിന്നൽ ഉണ്ടാവുകയും, താൻ ഭയപ്പെട്ടു് തറയിൽ വീഴുകയും ചെയ്തു എന്നും അപ്പോൾ യേശു അവനെ കൈപിടിച്ചു് പുറത്തുകടത്തുകയായിരുന്നു എന്നും മറ്റും യോസേഫ്‌ വ്യക്തമാക്കുന്നുണ്ടു്.</p>
<p>അതുപോലെതന്നെ, യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള സകല മരിച്ചവരെയും രക്ഷപെടുത്തിയ വിവരം മറ്റൊരവസരത്തിൽ ന്യായാധിപസംഘത്തെ അറിയിക്കുന്നതും യോസേഫാണു്. ന്യായാധിപസംഘത്തോടു് അവൻ ചോദിക്കുന്നു: &#8220;യേശു ഉയിർത്തെഴുന്നേറ്റു എന്നതിലാണോ നിങ്ങൾ അത്ഭുതം കൊള്ളുന്നതു്? പക്ഷേ, യഥാർത്ഥ അത്ഭുതം അവൻ ഉയിർത്തെഴുന്നേറ്റതോടൊപ്പം അനേകം മരിച്ചവരേയും ഉയിർത്തെഴുന്നേൽപിച്ചു എന്നതാണു്. അവരിൽ പലരും യേരുശലേമിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി. അവരിൽ മറ്റാരെയും നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും, യേശു കുഞ്ഞായിരുന്നപ്പോൾ അവനെ കൈകളിൽ എടുത്തവനായ ശിമെയോന്റെ രണ്ടു് മക്കളെ നിങ്ങൾ വിശ്വസിക്കുന്നുണ്ടാവുമല്ലോ? മരിച്ചവരായ അവരെ നമ്മൾ സംസ്കരിച്ചിട്ടു് അധികനാളായിട്ടില്ല എന്നും നിങ്ങൾക്കറിയാം. പക്ഷേ, ഇപ്പോൾ അവരുടെ ശവക്കല്ലറകൾ തുറന്നിരിക്കുന്നതും അതു് ശൂന്യമായിരിക്കുന്നതും ആർക്കും പോയി കാണാവുന്നതുമാണു്. അവരാണെങ്കിൽ ഇപ്പോൾ അരിമത്യയിൽ ഉണ്ടുതാനും.&#8221; അങ്ങനെ ന്യായാധിപസംഘത്തിൽ പെട്ടവരും മഹാപുരോഹിതന്മാരുമായ ഹന്നാവും കയ്യഫാവും യോസേഫിനോടും നിക്കോദിമോസിനോടും ഗമാലിയേലിനോടുമൊപ്പം അരിമത്യയിലെത്തി ശിമെയോന്റെ രണ്ടു് മക്കളെയും &#8216;ജീവിച്ചിരിക്കുന്നവരായി&#8217; കാണുകയും അവരെ യേരുശലേമിലേക്കു് കൊണ്ടുവരികയും ചെയ്യുന്നു. സിനഗോഗിൽ എത്തിയ അവരോടു് യഹോവയിലും പഴയനിയമത്തിലും ആണയിട്ടു് അവരെ ഉയിർത്തെഴുന്നേൽപിച്ചതു് സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മുഖത്തു് കുരിശടയാളം വരക്കുകയും കടലാസും മഷിയും തൂവലും ചോദിച്ചുവാങ്ങി യേശുവിന്റെ നരകയാത്ര സംബന്ധിച്ച കൃത്യമായ വിവരങ്ങൾ താഴെക്കാണും പ്രകാരം രേഖപ്പെടുത്തുകയുമായിരുന്നത്രെ:</p>
<p>ലോകത്തിന്റെ ഉയിർത്തെഴുന്നേൽപ്പും ജീവനുമായ യേശുനാഥാ, നിന്റെ ഉയിർത്തെഴുന്നേൽപിനെപ്പറ്റിയും, നരകത്തിൽ നീ ചെയ്ത അത്ഭുതപ്രവൃത്തികളെപ്പറ്റിയും വർണ്ണിക്കാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ! ആദികാലം മുതൽ മരണമടഞ്ഞവരായ മറ്റെല്ലാവരോടുമൊപ്പം ഞങ്ങളും നരകത്തിൽ ആയിരുന്നു. പാതിരാവിന്റെ നാഴികയിൽ നരകത്തിന്റെ അന്ധകാരത്തിൽ സൂര്യപ്രകാശം പോലുള്ള വെളിച്ചം ഉണ്ടായി. എല്ലാവർക്കും തമ്മിൽത്തമ്മിൽ കാണാൻ കഴിഞ്ഞു. ഉടനെതന്നെ പിതാവായ അബ്രാഹാമും മറ്റു് പുരാതനപിതാക്കന്മാരും പ്രവാചകന്മാരും ഒരുമിച്ചുകൂടി പരസ്പരം പറഞ്ഞു: &#8220;വാഗ്ദത്തം ചെയ്യപ്പെട്ട വലിയ വിളക്കുകളുടെ പ്രകാശമാണതു്!&#8221; അപ്പോൾ അവരോടൊപ്പം ഉണ്ടായിരുന്നവനായ യെശയ്യാപ്രവാചകൻ സ്ഥിരീകരിച്ചു: &#8220;പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പ്രകാശമാണതു്. ജീവിച്ചിരുന്ന കാലത്തു് ഞാൻ അതിനെപ്പറ്റി പ്രവചിച്ചിരുന്നു. <em>കാണുക, സെബൂലൂന്റെയും നഫ്താലിയുടെയും രാജ്യത്തിൽ അന്ധകാരത്തിൽ കഴിയുന്നവരായ ജനങ്ങളുടെ മേൽ ഒരു വലിയ പ്രകാശം പതിക്കുന്നു</em>.&#8221; അതിനുശേഷം മരുഭൂമിയിൽ നിന്നുള്ള ഒരു സന്ന്യാസി ഞങ്ങളുടെ മദ്ധ്യത്തിലേക്കു് വന്നു. പിതാക്കന്മാർ അവനോടു് നീ ആരാണെന്നു് ചോദിച്ചപ്പോൾ അവന്റെ മറുപടി: &#8220;ഞാൻ പ്രവാചകന്മാരിൽ അവസാനത്തവനും, ദൈവപുത്രനു് വഴിനിരപ്പാക്കാൻ വന്നവനും, ജനങ്ങളോടു് പാപമോചനത്തിനായി അനുതപിച്ചു് മാനസാന്തരപ്പെടാൻ പ്രസംഗിച്ചവനുമായ യോഹന്നാനാണു്. ദൈവപുത്രൻ എന്റെയടുത്തേക്കു് വരുന്നതായി അകലനിന്നേ കണ്ടപ്പോൾതന്നെ ഞാൻ ജനങ്ങളോടു്പറഞ്ഞു: <em>കാണൂ, ഇതാ ലോകത്തിന്റെ പാപഭാരം ഏറ്റെടുക്കുന്ന ദൈവത്തിന്റെ ആട്ടിൻകുട്ടി</em>! എന്റെ കൈകൾ കൊണ്ടു് അവനെ ഞാൻ യോർദ്ദാൻ നദിയിൽ മാമൂദീസ മുക്കിയപ്പോൾ പരിശുദ്ധാത്മാവു് ഒരു പ്രാവിന്റെ രൂപത്തിൽ അവനിൽ വന്നിറങ്ങുന്നതു് ഞാൻ കാണുകയും, <em>ഇതാ, ഞാൻ തിരഞ്ഞെടുത്തവനായ എന്റെ പ്രിയ പുത്രൻ</em> എന്ന പിതാവായ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു. അതിനാൽ, ഏകജാതനായ ദൈവപുത്രൻ ഇങ്ങോട്ടും വരുന്നു എന്നു് നിങ്ങളെ അറിയിക്കാനായി അവൻ എന്നെ നിങ്ങളുടെ അടുത്തേക്കും അയച്ചിരിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും, അവനിൽ വിശ്വസിക്കാത്തവരോ വിധിക്കപ്പെടും. അതുകൊണ്ടു് ഞാൻ നിങ്ങളോടു് പറയുന്നു: <em>മുകളിലെ ശൂന്യതയുടെ ലോകത്തിൽ വച്ചു് നിങ്ങൾ വിഗ്രഹങ്ങളെ ആരാധിച്ചതിനും, പാപങ്ങൾ ചെയ്തതിനുമായി അനുതപിച്ചു് മാനസാന്തരപ്പെടാനുള്ള സമയം ഇതാണു്. മറ്റൊരവസരം അതിനായി നിങ്ങൾക്കു് ലഭിക്കുകയില്ല.&#8221;</em></p>
<p>സ്നാപകയോഹന്നാൻ നരകത്തിൽ ഇപ്രകാരം പ്രസംഗിച്ചുകൊണ്ടിരുന്നതു് കേട്ടപ്പോൾ ആദ്യമനുഷ്യനും ആദിപിതാവുമായ ആദാം തന്റെ മകനായ ശേത്തിനോടു് പറഞ്ഞു: &#8220;പ്രിയമകനേ, ഞാൻ മരിക്കാൻ കിടന്നപ്പോൾ നിന്നെ എങ്ങോട്ടാണു് അയച്ചതെന്നു് മനുഷ്യരാശിയുടെ ഈ എല്ലാ പിതാക്കന്മാരേയും പ്രവാചകന്മാരേയും പറഞ്ഞറിയിക്കൂ!&#8221; അതുകേട്ട ശേത്ത്‌ പറഞ്ഞു: &#8220;സകല പിതാക്കന്മാരും പ്രവാചകന്മാരുമായുള്ളവരേ, കേൾക്കൂ! ആദിപിതാവും എന്റെ പിതാവുമായ ആദാം മരിക്കാൻ കിടന്നപ്പോൾ ദൈവത്തിനു് ഒരു അനുതാപപ്രാർത്ഥന അർപ്പിക്കാനായി അവൻ എന്നെ പറുദീസയുടെ പടിവാതിൽക്കലേക്കു് പറഞ്ഞയച്ചു. പ്രാർത്ഥന കേൾക്കുമ്പോൾ മാലാഖ ഇറങ്ങിവന്നു് എന്നെ കരുണയുടെ വൃക്ഷത്തിങ്കലേക്കു് കൂട്ടിക്കൊണ്ടുപോകുമെന്നും, അങ്ങനെ ആ മരത്തിൽനിന്നുമുള്ള എണ്ണകൊണ്ടു് തിരുമ്മുമ്പോൾ എന്റെ പിതാവിനു് ക്ഷീണം മാറി എഴുന്നേൽക്കാൻ ആവുമെന്നും ഉള്ള ധാരണയിലായിരുന്നു അതു്. എന്റെ പ്രാർത്ഥനക്കു് ശേഷം ദൈവത്തിന്റെ ഒരു മാലാഖ ഇറങ്ങിവന്നു് എന്നോടു് ചോദിച്ചു: <em>ശേത്തേ, എന്താണു് നീ ആഗ്രഹിക്കുന്നതു്? നിന്റെ പിതാവിനുവേണ്ടി ബലഹീനരെ എഴുന്നേൽപ്പിക്കാൻ കഴിവുള്ള എണ്ണയോ, അതോ ചുരുങ്ങിയപക്ഷം, ആ എണ്ണ ഒഴുക്കുന്ന മരമോ നീ പ്രതീക്ഷിക്കുന്നതു്? ആ മരം പക്ഷേ ഇപ്പോഴില്ല. അതുകൊണ്ടു് നീ തിരിച്ചുപോയി നിന്റെ പിതാവിനോടു് പറയുക: ലോകസൃഷ്ടിക്കു് ശേഷം 5500 വർഷങ്ങൾ പൂർത്തിയാവുമ്പോൾ ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യരൂപമെടുത്തു് ഭൂമിയിൽ വരും. അവൻ ആ എണ്ണ കൊണ്ടു് നിന്റെ പിതാവിനെ തടവുകയും അവൻ എഴുന്നേൽക്കുകയും ചെയ്യും. അവൻ വെള്ളം കൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും അവനേയും അവനിൽ നിന്നും പുറപ്പെട്ട സകല പിൻഗാമികളേയും കഴുകും. അപ്പോൾ അവൻ എല്ലാ രോഗങ്ങളിൽ നിന്നും മുക്തനാവും. പക്ഷേ, ഇപ്പോൾ അതു് സാദ്ധ്യമല്ല</em>.&#8221; പുരാതനപിതാക്കളും പ്രവാചകന്മാരും ഇതു് കേട്ടപ്പോൾ അത്യന്തം സന്തുഷ്ടരായി.</p>
<p><span style="font-size:85%;">(നരകത്തിലെത്തിയ യേശു സാത്താനേയും നരകനാഥനേയും കീഴടക്കി മരിച്ചവരെ മോചിപ്പിക്കുന്നതും അവർ പറുദീസയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം അടുത്തതിൽ) </span></p>
<br />  <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gofacebook/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/facebook/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gotwitter/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/twitter/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/seekebi.wordpress.com/188/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/seekebi.wordpress.com/188/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/seekebi.wordpress.com/188/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=seekebi.com&amp;blog=7799849&amp;post=188&amp;subd=seekebi&amp;ref=&amp;feed=1" width="1" height="1" />]]></content:encoded>
			<wfw:commentRss>http://seekebi.com/2009/07/24/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%b0%e0%b4%95%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0/feed/</wfw:commentRss>
		<slash:comments>7</slash:comments>
	
		<media:content url="" medium="image">
			<media:title type="html">c.k.babu</media:title>
		</media:content>
	</item>
	</channel>
</rss>
